കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള നിയമ ഭേദഗതികൾ പ്രാബല്യത്തിൽ

തിരുവനന്തപുരം: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള നിയമഭേദഗതി പ്രാബല്യത്തിൽ. വിവിധ തരത്തിലുള്ള ലൈസൻസുകളും അനുമതികളും ലഭ്യമാക്കുന്നതിലെ കാലതാമസവും നടപടി ക്രമത്തിലെ സങ്കീർണതയും  ഒഴിവാക്കി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള ഒാർഡിനൻസിനാണ്​ സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരിക്കുന്നതെന്ന്​ തദ്ദേശ-സ്വയംഭരണ വകുപ്പ്​ മന്ത്രി കെ.ടി ജലീൽ അറിയിച്ചു . ഇതനുസരിച്ച് നിലവിലുള്ള പഞ്ചായത്ത് / മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടങ്ങളിൽ  ജനോപകാരപ്രദമായ മാറ്റങ്ങളാണ് വന്നിരിക്കുന്നത് .

നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്തതിലൂടെ പ്രയോഗത്തിൽ വന്ന മാറ്റങ്ങൾ താഴെ പറയുന്നവയാണ്

1- സമ്മേളന സ്ഥലം , ഓഫീസ് , കച്ചവടം , വ്യവസായം , ചെറുകിട വ്യവസായം, സംഭരണ സ്ഥലം, അപകട സാധ്യതയുള്ള വ്യവസായം മുതലായ ഉപയോഗങ്ങൾക്കുള്ള കെട്ടിട നിർമാണങ്ങൾക്ക് ലേ-ഔട്ടിനും സ്ഥല വിനിയോഗത്തിനുമുള്ള അനുമതി ഇതുവരെയും  നൽകേണ്ടിയിരിന്നത് തിരുവനന്തപുരത്തുള്ള ചീഫ് ടൗൺ പ്ലാനറുടെ ഓഫീസിൽ നിന്നായിരുന്നു . ഇത് ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസ് തലത്തിലേക്കു മാറ്റിയിട്ടുണ്ട് .ഈ ആവശ്യത്തിനായി ജനങ്ങൾ തലസ്ഥാനത്തേക്കു വരേണ്ടി വരുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും . 

2 - പുതിയ വ്യവസ്ഥ പ്രകാരം , ഫ്ലോർ - ഏറിയ അനുപാതവും (FAR) പ്ലോട്ടിന്റെ അനുവദനീയമായ കെട്ടിട നിർമാണ വ്യാപതിയും (Coverage) വർധിക്കും. ഇതിലൂടെ മുൻപുള്ളതിനേക്കാൾ കൂടുതൽ നിർമാണം ഓരോ സ്ഥലത്തും നടത്താൻ കഴിയും . 

3 - 300 മീറ്ററിൽ കൂടുതലും 1000 മീറ്ററിൽ താഴെയും വിസ്തീർണമുള്ളതും 15 മീറ്ററിൽ കൂടാത്ത ഉയരമുള്ളതുമായ കെട്ടിടങ്ങൾക്ക് ഫയർ & സേഫ്റ്റി മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നതിന് അപേക്ഷകന്റെ സത്യപ്രസ്താവനയും പ്ലാൻ തയ്യാറാക്കിയ എൻജിനീയറുടെ സാക്ഷ്യപത്രവും ഹാജരാക്കിയാൽ മതിയാകും. 

4 - കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിനുള്ള സമയപരിധി മുപ്പതു ദിവസത്തിൽ നിന്ന് പതിനഞ്ചു ദിവസമായി കുറച്ചിട്ടുണ്ട് . 

5 - സ്ഥല പരിശോധനാ റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭിച്ച് 48 മണിക്കൂറിനകം നിർമാണാനുമതി 
നൽകണം. ഉദ്യാഗസ്ഥർ ഇക്കാര്യത്തിൽ അനാവശ്യമായ കാലതാമസം വരുത്തുന്നുവെന്ന പരാതിക്ക് ഇതോടെ പരിഹാരമാവും. 

6 - ഫാക്ടറി , സ്കൂൾ , ആശുപത്രി , കല്യാണമണ്ഡപം തുടങ്ങിയ വിവിധ ഉപയോഗങ്ങൾക്കു വേണ്ടിയുള്ള കെട്ടിടങ്ങളുടെ നിർമാണാനുമതിക്കു വേണ്ടി വിവിധ ഏജൻസികൾ / വകുപ്പുകൾ പ്രത്യേകം പ്രത്യേകം സ്ഥലപരിശോധന  നടത്തുമ്പോൾ ഉണ്ടാകുന്ന സമയ ദൈർഘ്യം ഒഴിവാക്കുന്നതിന്, സ്ഥല പരിശോധന സംയുക്തമായി നടത്തി തീരുമാനമെടുക്കണമെന്ന് നിശ്കർഷിച്ചിട്ടുണ്ട്. 

7 - വ്യവസായ - കച്ചവട സംരംഭകത്വ സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് നൽകുന്നതിന് നിലവിൽ സമയ പരിധിയില്ല .
ഇനി മുതൽ അപേക്ഷ നൽകി ഏഴു ദിവസത്തിനകം തദ്ദശ ഭരണ സ്ഥാപന മേധാവി ലൈസൻസ് നൽകണം. 

8 -സ്വകാര്യ ആശുപത്രികൾക്കും പാരാ - മെഡിക്കൽ സ്ഥാപനങ്ങൾക്കുമുള്ള ലൈസൻസ് ബന്ധപ്പെട്ട  രേഖകൾ  സഹിതം അപേക്ഷിച്ചാൽ അന്നു തന്നെ ലഭ്യമാക്കണം

Tags:    
News Summary - Kerala become investment friendly State-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.