തിരുവനന്തപുരം: കേരള ബാങ്ക് രൂപവത്കരണം സുഗമമാക്കാൻ മലപ്പുറം ജില്ല ബാങ്കിെൻറ പ ്രവർത്തനം പരിമിതെപ്പടുത്തും വിധം ഒാർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗ ം തീരുമാനിച്ചു. കേരള ബാങ്കിൽ ലയിക്കാതെ നിലവിൽ മാറി നിൽക്കുകയാണ് മലപ്പുറം ജില്ല ബാ ങ്ക്. മറ്റ് 13 ജില്ല ബാങ്കുകളും ലയിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്തെ പ്രാഥമിക ബാങ്കുകൾക്ക് കേരള ബാങ്കിൽ ലയിക്കാൻ സംവിധാനം ഒരുക്കുന്നതാണ് ഒാർഡിനൻസ്. ജില്ല സഹകരണ ബാങ്കിന് പ്രാഥമിക സഹകരണ സംഘങ്ങളെ അംഗങ്ങളാക്കാനാകില്ല.
ജില്ലയിലെ പ്രാഥമിക സംഘങ്ങളുടെ നിക്ഷേപവും അവര്‍ക്ക് നല്കുന്ന വായ്പയുമാണ് ജില്ല ബാങ്കിെൻറ പ്രധാന ഇടപാെടന്നിരിെക്ക മലപ്പുറം ജില്ല ബാങ്കിെൻറ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നതാണ് പുതിയ വ്യവസ്ഥകൾ.മലപ്പുറം ജില്ല ബാങ്കിന് കേരള ബാങ്കിെൻറ ഭാഗമാകാൻ വീണ്ടും അവസരം നൽകും. മൂന്നുമാസത്തെ സമയം ഇതിനായി അനുവദിക്കും. യു.ഡി.എഫ് നേതാക്കളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നാലും റിസര്‍വ് ബാങ്കിെൻറ ലൈസന്‍സ് ഉള്ളതിനാല്‍ മലപ്പുറത്തിന് സ്വതന്ത്ര ബാങ്കായി പ്രവര്‍ത്തിക്കാനാകും.
ജില്ല മുഴുവന്‍ പ്രവര്‍ത്തന പരിധിയുള്ള ബാങ്കായി പ്രവര്‍ത്തിക്കുന്നതിനുള്ള വ്യവസ്ഥ ഓര്‍ഡിനന്‍സിലില്ല. ബാങ്കിങ് ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ ദുർബലമാക്കുന്ന നടപടിയിൽ റിസര്‍വ് ബാങ്ക് നിലപാടും നിർണായകമാകും. ഇൗ സാഹചര്യത്തിൽ കൂടിയാണ് ലയനത്തിന് മൂന്ന് മാസം സമയം നൽകുന്നത്. കേരള ബാങ്ക് രൂപവത്കരണത്തിൽ സംസ്ഥാന സഹകരണ ബാങ്കിെൻറ പൊതുയോഗം ജനുവരി 20ന് തിരുവനന്തപുരത്ത് നിശ്ചയിച്ചിരിക്കുകയാണ്. കേരള ബാങ്കിന് റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങളെല്ലാം ഏറെക്കുറെ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.