കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. കോവിഡ് സാഹചര്യത്തിൽ കൊട്ടിക്കലാശം ഒഴിവാക്കിയിരുന്നെങ്കിലും നേതാക്കളുടെ റോഡ് ഷോ കൊട്ടിക്കലാശത്തിനൊപ്പമെത്തി. വൈകീട്ട് ഏഴോടെയാണ് പ്രചാരണം സമാപിച്ചത്. ഇനി ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനൊടുവിൽ കേരളം വിധിയെഴുതാൻ പോളിങ് ബൂത്തിലെത്തും.
മുഖ്യമന്ത്രി പിണറായി വിജയൻ എൽ.ഡി.എഫ് പ്രചാരണം നയിച്ചപ്പോൾ, യു.ഡി.എഫിന്‍റെ താര പ്രചാരകനായത് രാഹുൽ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധി കോഴിക്കോട്ടും നേമത്തും റോഡ് ഷോകളില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി ഉടുമ്പന്‍ചോലയിൽ റോഡ് ഷോ നടത്തി.
(മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് നടത്തിയ റോഡ് ഷോ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.