കായംകുളം: കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എട്ടാം പ്രതിയായ കൊല്ലം ഓച്ചിറ ചങ്ങൻകുളങ്ങര കൊട്ടയ്ക്കാട്ട് പടീറ്റതിൽ വി. ഉണ്ണിയെയാണ് (39) കായംകുളം പൊലീസ് അറസ്റ്റു ചെയ്തത്. രണ്ടാം പ്രതിയായ അനസിൽനിന്ന് ലഭിച്ച വിവരങ്ങളാണ് ഇയാളിലേക്ക് അന്വേഷണം എത്താൻ കാരണം. പ്രതികൾക്ക് ബംഗളൂരുവിൽ വെച്ച് കള്ളനോട്ട് കൈമാറിയ വയനാട് മുട്ടിൽ നോർത്ത് പരിയാരം ഭാഗത്ത് കല്ലംപെട്ടി വീട്ടിൽ സനീറും (39) പിടിയിലായിരുന്നു.
ഇയാളെയും കേസിൽ നേരത്തേ അറസ്റ്റിലായ സുനിൽ ദത്ത് (54), അനസ് (46), നൗഫൽ (38), ജോസഫ് (34), മോഹനൻ (66), ഹനീഷ് ഹക്കീം (35), അമ്പിളി ജയചന്ദ്രൻ (54) എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കേസിന് കൂടുതൽ വ്യക്തത കൈവരുമെന്ന് സി.ഐ മുഹമ്മദ് ഷാഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.