കാസർകോട്: കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ റോഡുകൾ കർണാടക സർക്കാർ മണ്ണിട്ട് അടച്ചു. ഇതോടെ ദേലംപാടി, വോർക്കാടി, പൈവളിംഗ, മഞ്ചേശ്വരം, എൻമകജെ പഞ്ചായത്തുകൾ ഒറ്റപ്പെട്ടു. ഇവിടുത്തെ ജനങ്ങൾ അവശ്യ സേവനങ്ങൾക്കും സാധനങ്ങൾക്കും കർണാടകയെയാണ് ആശ്രയിച്ചിരുന്നത്.
റോഡ് അടച്ചതോടെ രോഗികൾക്ക് ആശുപത്രിയിൽ പോകാൻ പോലും കഴിയാതെയായി. കലക്ടർ അടക്കം ശ്രമം നടത്തിയിട്ടും മണ്ണ് നീക്കം ചെയ്യാൻ കർണാടക സർക്കാർ തയാറായില്ലെന്ന് കാസർകോട് എസ്.പി പി.എസ്. സാബു പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.