മധൂർ പഞ്ചായത്തിൽ ജീവനക്കാരില്ലാത്തതിനാൽ ജനപ്രതിനിധികൾ എൽ.എസ്.ജി.ഡി വിഭാഗം ജോ. ഡയറക്ടർ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു

മധൂർ പഞ്ചായത്തിൽ ജീവനക്കാരില്ല; പ്രതിഷേധവുമായി ജനപ്രതിനിധികൾ

കാസർകോട്: മധൂർ ഗ്രാമപഞ്ചായത്തിൽ ജീവനക്കാരില്ലാത്തതിനാൽ ജനപ്രതിനിധികൾ എൽ.എസ്.ജി.ഡി വിഭാഗം ജോ. ഡയറക്ടർ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

മധൂരിൽ 20 ദിവസം മുമ്പ് ചാർജെടുത്ത സെക്രട്ടറി സ്ഥലംമാറിപോകുന്നതിലും യു.ഡി, എൽ.ഡി ക്ലർക്ക്, അക്കൗണ്ടന്റ് എന്നിവരെ നിയമിക്കാത്തതിലും പ്രതിഷേധിച്ചാണ് ജനപ്രതിനിധികൾ വെള്ളിയാഴ്ച രാവിലെ ജെ.ഡി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.

സമരത്തിന് മധൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, സ്ഥിരംസമിതി ചെയർമാന്മാരായ ഉമേഷ് ഗട്ടി, എം. യശോദ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുകുമാര കുദ്രെപാടി, ജമീല അഹമ്മദ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. മാർച്ചുവരെ സെക്രട്ടറിയെ മാറ്റില്ല എന്ന് ജെ.ഡി ഉറപ്പുനൽകിയതായി സമരക്കാരെ അറിയിച്ചു.

News Summary - Madhur panchayat has no employees; People's representatives protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.