കാസർകോട്: മലയോര ഹൈവേയുടെ എടപ്പറമ്പ- കോളിച്ചാല്‍ റീച്ചിൽ പരിഹാര വനവത്കരണത്തിന് 4.332 ഹെക്ടര്‍ ഭൂമി വനംവകുപ്പിന് കൈമാറുന്നതിന് മന്ത്രിസഭ അനുമതി ലഭിച്ചതായി ,. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശപ്രകാരം സംസ്ഥാന വനംവകുപ്പിന്റെ പേരില്‍ പോക്കുവരവ് ചെയ്യുന്നതിനാണ് ഉടമസ്ഥാവകാശം വനംവകുപ്പിന് കൈമാറുക.
മലയോര ഹൈവേക്കായി നഷ്ടപ്പെട്ട വനഭൂമിക്ക് പകരം പരിഹാര വനവത്കരണത്തിനായി ഭൂമി വനംവകുപ്പിന് കൈമാറിയാൽ മാത്രമേ നിർമാണപ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. നേരത്തേ വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടിയിൽ റവന്യൂഭൂമി കണ്ടെത്തിയിരുന്നു. കെ.എസ്.ഇ.ബിയുടെ ഉഡുപ്പി- കരിന്തളം പദ്ധതിക്കുവേണ്ടി പ്രസ്തുത ഭൂമി നൽകിയതിനാൽ മലയോര ഹൈവേക്ക് ഭൂമി നൽകിയ ഉത്തരവ് സർക്കാർ പിൻവലിച്ചു. തുടർന്ന് ജില്ലയിൽ മാലോം വില്ലേജിൽ പകരം 4.332 ഹെക്ടർ ഭൂമി കണ്ടെത്തുകയും വനംവകുപ്പിന് കൈമാറാൻ നടപടി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.