വന്യമൃഗ ശല്യം: ദേലംപാടി പഞ്ചായത്തിലെ 21 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

വന്യമൃഗ ശല്യം: ദേലംപാടി പഞ്ചായത്തിലെ 21 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുകാസർകോട്: വനാതിര്‍ത്തിയില്‍ വന്യമൃഗങ്ങളുടെ ആക്രമണം മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങളുടെ സുരക്ഷക്ക് ശാശ്വത പരിഹാരമാകുന്നു. ദേലംപാടി ഗ്രാമപഞ്ചായത്തിലെ 21 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാൻ തീരുമാനമായി. അർഹമായ നഷ്ടപരിഹാരം നൽകിയാണ് നടപടിയെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുന്നതിന് റീ ബില്‍ഡ് കേരള പ്രോജക്ടിലും കിഫ്ബി പദ്ധതിയിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പദ്ധതി പ്രകാരം ദേലംപാടി പഞ്ചായത്തില്‍ അഡൂര്‍ മുച്ചാംതുള്ളിയില്‍നിന്ന് 14 കുടുംബങ്ങളെയും ഓട്ടമലയില്‍ നിന്ന് ഏഴ് കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കും. ഇതിന് സംസ്ഥാന ലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയില്‍ അനുമതി ലഭിച്ചതായി വനംമന്ത്രി രേഖാമൂലം അറിയിച്ചതായും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.