കാലിക്കടവ് മൈതാനത്തിലൂടെ ദേശീയപാത ഒരുങ്ങുന്നു

ചെറുവത്തൂർ: . മൈതാനത്തിന്റെ വടക്കുഭാഗത്തെ കളിസ്ഥലമാണ് ദേശീയപാതക്കായി ഏറ്റെടുത്തത്. ഇതോടെ 400 മീറ്റർ ട്രാക്കുള്ള ജില്ലയിലെ ഏക മൈതാനമെന്ന പേരും കാലിക്കടവിന് നഷ്ടമാകും. നൂറുകണക്കിന് കായികതാരങ്ങളെ കേരളത്തിന് സംഭാവന ചെയ്ത മൈതാനമാണിത്. വനിത ഫുട്ബാൾ താരങ്ങളും ഈ മൈതാനത്തിലൂടെ ഉയർന്നുവന്നിരുന്നു. പഞ്ചായത്ത് കെട്ടിടം പൊളിച്ച ഭൂമിയിലൂടെയാണ് ഈ മൈതാനം വഴി നിർദിഷ്ട ദേശീയപാത കടന്നുപോവുന്നത്. മൈതാനത്തിന്റെ ബാക്കി ഭാഗം സ്റ്റേഡിയമാക്കി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പിലിക്കോട് പഞ്ചായത്ത് അധികൃതരിപ്പോൾ. പടം: കാലിക്കടവ് മൈതാനത്തിന്റെ ഒരു ഭാഗം ദേശീയപാതക്കായി ഒരുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.