ത്യാഗരാജ സ്മരണകളിൽ ഉഞ്ചവൃത്തി നടന്നു

കാഞ്ഞങ്ങാട്‌: രാജസ്തുതി പാടിയാൽ തലമുറകൾക്കുള്ള സ്വർണം സ്വന്തമാക്കാൻ അവസരമുണ്ടായിട്ടും വേണ്ടെന്നുവെച്ച് ഭിക്ഷയാചിച്ചുജീവിച്ച ത്യാഗരാജ സ്വാമികളെ അനുസ്മരിച്ച് ഉഞ്ചവൃത്തി നടന്നു. കാഞ്ഞങ്ങാട് സംഗീതോത്സവത്തിന്റെ ഭാഗമായാണ് ഉഞ്ചവൃത്തി നടന്നത്. ശിഷ്യഗണങ്ങളുമൊത്ത് കീർത്തനങ്ങൾ പാടി വീടുതോറും കയറിയിറങ്ങി ഒരുദിവസത്തേക്ക് ആവശ്യമുള്ള ആഹാരസാധനങ്ങൾ മാത്രമാണ് സ്വാമികൾ ഭിക്ഷയായി ശേഖരിച്ചിരുന്നത്. കൂടുതൽ കിട്ടിയത് അന്നുതന്നെ ദാനം ചെയ്യും. പിറ്റേദിവസവും ഇതാവർത്തിക്കും. ഇതിന്റെ ഓർമപുതുക്കലാണ് സംഗീതോത്സവത്തിന്റെ ഭാഗമായ ഉഞ്ചവൃത്തി. ത്യാഗരാജ സ്വാമികളുടെയും ശിഷ്യരുടെയും വേഷം ധരിച്ചാണ് ഉഞ്ചവൃത്തി വീടുകളിലെത്തിയത്. നിലവിളക്കും നിറയെ ധാന്യങ്ങളുമായി വീട്ടുകാർ സ്വീകരിച്ചു. കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസ ഭാഗവതർ, കൽമാഡി സദാശിവാചാര്യ, വിവേക് മൂഴിക്കുളം, ഉഷ ഈശ്വർഭട്ട്, ഗണരാജ് കാർലെ, ബാൽരാജ് കാസർകോട്, പയ്യന്നൂർ പി.വി. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.