കാസർകോട്: പെരുന്നാൾവിപണി ലക്ഷ്യമിട്ട് കോഴിവില കുതിക്കുന്നു. ഇന്ന് ചില്ലറ വിൽപന വില കിലോക്ക് 175 രൂപയാണ്. വില ഇനിയും കൂടാനാണ് സാധ്യതയെന്ന് ചില്ലറകച്ചവടക്കാർ പറയുന്നുണ്ട്. നേരത്തെ കോഴിക്ക് ആവശ്യക്കാർ കുറഞ്ഞതും ഫാമുടമകൾ ഉൽപാദനം കുറച്ചതും കോഴിക്ഷാമവും വിലക്കയറ്റത്തിനും കാരണമായെന്ന് മൊത്തവിതരണക്കാർ പറയുമായിരുന്നു.
ഇന്ന് ആവശ്യത്തിന് കോഴികൾ ലഭിക്കുമ്പോഴും വില കുതിക്കുകയാണ്. കാസർകോട്, മൊഗ്രാൽപുത്തൂർ, കുമ്പള, മൊഗ്രാൽ, ആരിക്കാടി എന്നിവിടങ്ങളിലൊക്കെ 170 മുതൽ 180 രൂപയാണ് വില. ചിലയിടങ്ങളിൽ കച്ചവടം പിടിക്കാൻ കോഴിക്കട ഉടമകൾ ഫാമുകളിൽനിന്ന് നേരിട്ട് കോഴി ഇറക്കി വില കുറച്ചുനൽകുന്നുണ്ട്. റമദാൻ സീസണിൽ ആവശ്യത്തിന് മത്സ്യങ്ങൾ ലഭിക്കാതെപോയതാണ് കോഴിക്ക് വില കൂട്ടാൻ കാരണമായത്. പെരുന്നാൾ അടുക്കുമ്പോൾ കോഴിവില 200ലെത്തുമെന്ന് കച്ചവടക്കാർ സൂചന നൽകുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.