കാഞ്ഞങ്ങാട്: പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് അഖില കേരള ധീവരസഭ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങുമ്പോൾ ജി.എസ്.ടി ഒഴിവാക്കുക, ക്ഷേത്ര സ്ഥാനികരുടെ വേതനം വർധിപ്പിച്ച, യഥാസമയം വിതരണം ചെയ്യുക, മത്സ്യത്തൊഴിലാളികളുടെ പെൻഷൻ 5000 രൂപയാക്കുക, തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവ സൗജന്യമായി നൽകുക, മത്സ്യതൊഴിലാളി സ്ത്രീകളെ ക്ഷേമനിധിയിൽ അംഗങ്ങളാക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു. ആദ്യകാല ധീവരസഭ പ്രവർത്തകരെ ആദരിക്കൽ, ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ ചടങ്ങുകളും നടന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. യു.എസ്. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എസ്. സോമൻ അധ്യക്ഷത വഹിച്ചു. കെ. രവീന്ദ്രൻ, മുട്ടത്ത് രാഘവൻ, വി.വി. കുഞ്ഞികൃഷ്ണൻ, ജി. നാരായണൻ, വി. പുരുഷോത്തമൻ, കെ. ശംഭു, എം. കുഞ്ഞിരാമൻ സംസാരിച്ചു. ഭാരവാഹികൾ: എസ്. സോമൻ (പ്രസി.), കെ. രവീന്ദ്രൻ (സെക്ര.), വി. പുരുഷോത്തമൻ (ട്രഷറർ). knhd dheevara sabha ധീവരസഭ ജില്ല സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. യു.എസ്. ബാലൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.