മൂന്നാംദിവസവും കടകളിൽ പരിശോധന (പാക്കേജ് ആഡ്)

കാസർകോട്: അമിത വില ഈടാക്കുന്ന കടയുടമകളെ പിടികൂടാൻ ജില്ലയിൽ തുടർച്ചയായ മൂന്നാംദിവസവും സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പരിശോധന. കാസർകോട് ടൗണിൽ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് തുടക്കമിട്ട കട പരിശോധനയാണ് ബുധനാഴ്ചയും തുടർന്നത്. വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളിലെ 19 കടകളിൽ പരിശോധന നടത്തി. പലചരക്ക് കട, പച്ചക്കറി സ്റ്റാളുകൾ, സ്റ്റേഷനറി കടകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി. കടകളിൽ വിലനിലവാര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. തുടർന്ന് വിവിധ ഇനങ്ങളുടെ വില ചോദിച്ചറിയും. തൊട്ടടുത്തെ കടകളിലേതിനേക്കാൾ കൂടുതൽ വില ഈടാക്കുന്നവർ കുടുങ്ങും. പച്ചക്കറി ഉൾെപ്പടെയുള്ളവയുടെ വില പഠിച്ചശേഷമാണ് ഉദ്യോഗസ്ഥർ കടകളിലെത്തുന്നത്. ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ വിഭാഗം എന്നീ വകുപ്പുകളുടെയും സഹായത്തോടെ അടുത്ത ദിവസവും പരിശോധന നടത്തും. ജില്ല സപ്ലൈ ഓഫിസർ കെ.പി. അനിൽകുമാറി‍ൻെറ നേതൃത്വത്തിലാണ് വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. ഹൊസ്ദുർഗ് താലൂക്ക് സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദു, വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസർ എം. ജയപ്രകാശ്, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.കെ. രാജീവൻ, ജാസ്മിൻ ആന്‍റണി, ടി. രാധാകൃഷ്ണൻ, പി.വി. ശ്രീനിവാസൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. civil suply ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട്, പരപ്പ എന്നിവിടങ്ങളിൽ കടകളിൽ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.