കാസർകോട്: ബസിൽ യാത്രചെയ്ത വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ട കണ്ടക്ടർക്കെതിരെ നടപടി. കണ്ടക്ടറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് അസാധുവാക്കാൻ ആർ.ടി.ഒ തീരുമാനിച്ചു. മഞ്ചേശ്വരം ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാർഥിയായ 13കാരനാണ് ദുരനുഭവം. ഫെബ്രുവരി 21ന് ഒരുമണിയോടെ മംഗളൂരു-കണ്ണൂര്‍ ലിമിറ്റഡ് സ്റ്റോപ് ബസായ മെഹബൂബിൽനിന്നാണ് ഇറക്കിവിട്ടത്. കണ്ടക്ടർ കാസര്‍കോട് നഗരക്കട്ടെ കെ. കിഷോറിനെതിരെയാണ് നടപടി. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റ് ഉണ്ടായതായി ആർ.ടി.ഒ എ.കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ഇത്തരം പരാതികള്‍ ആര്‍.ടി.ഒയെ നേരിട്ട് അറിയിക്കാം. ഫോണ്‍: 04994 255290.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.