കാസർകോട്: ജനറൽ ആശുപത്രി വളപ്പിലെ മരം മുറിയുമായി ബന്ധപ്പെട്ട് നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെയാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടെന്നാണ് സൂചന. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലൻെറ അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. ജനറൽ ആശുപത്രി വളപ്പിൽനിന്ന് മൂന്ന് തേക്കും ഏതാനും വാകമരങ്ങളുമാണ് മുറിച്ചു മാറ്റിയത്. റോഡ് നിർമാണത്തിനു മുന്നോടിയായി മരങ്ങൾ മുറിച്ചുമാറ്റാൻ നഗരസഭ ചെയർമാൻെറ അധ്യക്ഷതയിൽ ട്രീ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ, ടെൻഡർ നടപടികൾ പൂർത്തിയാവുന്നതിനു മുമ്പേയാണ് മരങ്ങൾ കരാറുകാരൻ മുറിച്ചുമാറ്റിയത്. ജനറൽ ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തിരുന്നു. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.