അജാനൂർ തുറമുഖത്തിന് ഫണ്ട് വേണം; ധനമന്ത്രിയെ കണ്ടു

കാസർകോട്: അജാനൂർ തുറമുഖത്തിന് ബജറ്റിൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാലിന് നിവേദനം. മുൻ എം.പിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. കരുണാകരൻെറ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ടത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭ മന്ത്രിക്ക് നിവേദനം നൽകി. വൈസ് പ്രസിഡൻറ് കെ. സബീഷ്, മത്സ്യ ഫെഡ് ഡയറക്ടർ കാറ്റാടി കുമാരൻ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. അജാനൂർ മത്സ്യബന്ധന തുറമുഖം നിർമിക്കണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. കെ.വി. കുഞ്ഞിരാമൻ ഉദുമ എം.എൽ.എ ആയിരുന്ന കാലത്ത് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചതാണ്. പല കാരണങ്ങളാൽ ആക്ഷൻ കമ്മിറ്റി പ്രവർത്തനം മുടങ്ങി. രണ്ടാം പിണറായി സർക്കാർ വന്നതിനുശേഷം മന്ത്രി സജി ചെറിയാൻ സ്ഥലം സന്ദർശിക്കുകയും അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. പഠനം പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു. മത്സ്യബന്ധന തുറമുഖത്തിൻെറ വിശദമായ പ്രോജക്ട് റിപ്പോർട്ട് ഹാർബർ എൻജിനീയറിങ് വിഭാഗം ദ്രുതഗതിയിൽ തയാറാക്കി സർക്കാറിന് സമർപ്പിക്കുകയും ചെയ്തു. 101 കോടി 33 ലക്ഷം രൂപയാണ് തുറമുഖ നിർമാണത്തിനായി വിശദ പദ്ധതി റിപ്പോർട്ടിൽ ചെലവായി കാണിക്കുന്നത്. nivedanam ധനമന്ത്രി കെ.എം. ബാലഗോപാലിന് അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭ നിവേദനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.