കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയെ പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിനെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിക്കോത്ത് സ്വദേശി സന്ദീപ് (28) ആണ് അറസ്റ്റിലായത്. നീലേശ്വരത്തിനടുത്ത രണ്ടു മക്കളുടെ മാതാവായ 30 കാരിയെ റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലുള്‍പ്പെടെ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. യുവാവ് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻറായിരുന്നു. യുവാവുമായുള്ള ബന്ധത്തെ തുടര്‍ന്നു ഭര്‍തൃവീട്ടില്‍നിന്നും യുവതിയെ ഒഴിവാക്കിയിരുന്നു. യുവാവിെന്റ വെള്ളിക്കോത്തെ വീട്ടിലെത്തിയ ഭര്‍തൃമതിയെ യുവാവിെന്റ വീട്ടുകാരും സ്വീകരിക്കാന്‍ തയാറായില്ല. അതിനിടയില്‍, കുഴഞ്ഞുവീണ് യുവതിയെ നോര്‍ത്ത് കോട്ടച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടയിൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തുവന്നത്. യുവാവിന് ഭര്‍തൃമതിയെ വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഭാര്യാഭര്‍ത്താക്കന്മാരെ പോലെ രണ്ടു വര്‍ഷം കഴിയാമെന്നാണ് ധാരണയെന്നായിരുന്നു സന്ദീപ് പറഞ്ഞത്. എന്നാല്‍, വിവാഹം കഴിക്കാമെന്നു പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണ് അറസ്റ്റ്. സി.ഐ. കെ.പി. ഷൈനിെന്റ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.