കുമ്പള: കുമ്പള മീൻ മാർക്കറ്റിനടുത്തുള്ള ചീവെള്ളക്കുഴി ജനങ്ങൾക്ക് ദുരിതമാകുന്നു. മീൻ മാർക്കറ്റിനു പുറത്ത് തപാൽ വകുപ്പിന്റെ സ്ഥലത്താണ് കുഴിയുള്ളത്. കുമ്പള ഹയർ സെക്കൻഡറി മൈതാനത്തേക്കുള്ള വഴിക്കുള്ള ഈ കുഴിയിൽ വ്യാപാരികൾ മീൻ വെള്ളം ഒഴുക്കിയതാണ് അഴുക്കുവെള്ളം കെട്ടിക്കിടക്കാൻ കാരണമായത്. ഈ വെള്ളത്തിൽ കൊതുകും കൂത്താടികളും തിമിർക്കുന്നു. കൂടാതെ മാർക്കറ്റിനരികിൽ പൊലീസ് സ്റ്റേഷൻ മതിലിനോട് ചേർന്ന് മാലിന്യം നിറഞ്ഞുകിടക്കുന്നു. ഈ ഭാഗത്ത് മഴക്കാലപൂർവ ശുചീകരണം നടന്നിട്ടില്ല. റോഡരികിലിരുന്നുള്ള മീൻ വിൽപനയാണ് പ്രദേശം മലീമസമാകാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കുഴി മണ്ണിട്ടുമൂടി മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും മീൻ വിൽപന മാർക്കറ്റിനകത്തേക്ക് മാറ്റണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. പടം: മാർക്കറ്റിലെ ചീവെള്ളക്കുഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.