കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച് ലക്ഷങ്ങൾ സമ്പാദിച്ച കേസിൽ ബന്ധുവായ സ്ത്രീയടക്കം നാലുപേർ പിടിയിൽ. പെൺകുട്ടിയുടെ അമ്മാവെൻറ ഭാര്യയെയും ലോഡ്ജ് ജീവനക്കാരായ മൂന്നുപേരെയുമാണ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കരുനാഗപ്പള്ളി സിൽവർ പ്ലാസ ലോഡ്ജ് നടത്തിപ്പുകാരൻ മണപ്പള്ളി പാവുമ്പ കിണറുവിളയിൽ പ്രദീപ് (33), തറമേൽ ഹൗസിൽ റിനു (33), പന്മന ആക്കൽഭാഗം കൈപ്പള്ളിൽ വീട്ടിൽ നജിം (42) എന്നിവരെയാണ് പിടികൂടിയത്. രഹസ്യമായി പകര്‍ത്തിയ കുളിമുറിരംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കരുനാഗപ്പള്ളിയിലെ ലോഡ്ജിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോയാണ് 17കാരിയെ പീഡിപ്പിച്ചത്.
കൊല്ലത്തെ സ്വകാര്യസ്ഥാപനത്തിൽ ജോലിക്കാണെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ബന്ധുവായ സ്ത്രീ കൊണ്ടുപോയിരുന്നത്. കഴിഞ്ഞമാസം ഒമ്പതിന് പോയ പെൺകുട്ടി രാത്രി വൈകിയും വീട്ടിലെത്തിയില്ല. തുടർന്ന് മാതാവ് പൊലീസിൽ പരാതി നൽകി. തിരുവനന്തപുരത്തുനിന്ന് കണ്ടെത്തിയെന്ന് പറഞ്ഞ് പിറ്റേദിവസം അമ്മാവെൻറ ഭാര്യ കുട്ടിയുമായി വീട്ടിലെത്തി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ കൗൺസലിങ്ങിന് കൊണ്ടുപോയി. അവിടെെവച്ചാണ് പീഡനവിവരം തുറന്നുപറഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പൊലീസിനെ അറിയിച്ചതനുസരിച്ച് സിറ്റി പൊലീസ് കമീഷണർ അന്വേഷണം ഏറ്റെടുത്തു.
കുളിമുറിരംഗം പുറത്തുവിടുമെന്ന് പറഞ്ഞ് അമ്മാവെൻറ ഭാര്യ പലർക്കും കാഴ്ചവെച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. കരുനാഗപ്പള്ളിയിലെ ലോഡ്ജിലാണ് താമസിച്ചിരുന്നത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോംസ്റ്റേകളിൽ െവച്ചും പീഡിപ്പിക്കപ്പെട്ടെന്ന് പെൺകുട്ടി പറഞ്ഞു.
കുട്ടിയെ വിവിധ ഇടങ്ങളിൽവെച്ച് പീഡിപ്പിച്ച പത്തോളം പേർക്കെതിരെ അന്വേഷണം തുടങ്ങി. ഇടപാടുകാരിൽനിന്ന് സ്ത്രീ ഉൾപ്പെടുന്ന സംഘം ലക്ഷങ്ങള്‍ സമ്പാദിച്ചതായി പൊലീസ് പറഞ്ഞു. സ്ത്രീയുടെ വീട്ടില്‍ കമീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മൊബൈല്‍ ഉള്‍പ്പെടെ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.