കുണ്ടുച്ചിറ സ്വദേശി ഷരീഫ്

വേദനയാണിപ്പോൾ ഷരീഫിെൻറ കൂട്ട്

പൊന്നാനി: വിമാനാപകടത്തിന് ഒരുവർഷം തികയുമ്പോഴും വേദന തിന്നുകഴിയുകയാണ് പാലപ്പെട്ടി സ്വദേശി ഷരീഫ്. പൊന്നാനിയിൽ ഒരു കുഞ്ഞുൾപ്പെടെ നാല് പേരാണ് വിമാനാപകടത്തിൽപെട്ട് പരിക്കേറ്റത്. അപകടത്തിൽ രക്ഷപ്പെട്ടെങ്കിലും പാലപ്പെട്ടി കുണ്ടുചിറ സ്വദേശി ഷരീഫിെൻറയും പൊന്നാനി സ്വദേശികളായ പുതുപറമ്പിൽ ശ്രീജിത്ത്, ഭാര്യ രേഷ്മ, മകൾ നാലു വയസ്സുകാരി ആദിശ്രീ എന്നിവരുടെ ദുരിതം വിട്ടുമാറിയിട്ടില്ല.

ഇടതുകാലിെൻറ ഉപ്പൂറ്റി ഭാഗത്ത് ഇട്ട കമ്പികൾ നൽകുന്ന വേദന ജീവിതത്തിെൻറ ഭാഗമായി കഴിഞ്ഞു ഷരീഫിന്. ഇടതുകാൽ പാദത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഉപ്പൂറ്റിക്ക് താഴെ പൊട്ടി േവറിട്ടിരുന്നു. തലക്കും ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലും ചെറിയ പരിക്കുകൾ വേറെയും. കാലിന് പലവട്ടം ശസ്ത്രക്രിയകൾ നടത്തി. ഇപ്പോഴും ചികിത്സകൾ തുടരുകയാണ്.  

Tags:    
News Summary - Karipur plane crash noushad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.