ന്യൂഡൽഹി: കേരളത്തിലെ ഹജ്ജ് എംബാർക്കേഷൻ പോയൻറ് കരിപ്പൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. കേരള ഹജ്ജ് കമ്മിറ്റി ഉന്നയിച്ച ഇൗ ആവശ്യം സുപ്രീംകോടതി പരിഗണിക്കുന്നതിനിടയിലാണ് കേരള മുസ്ലിം ജമാഅത്ത് പുതിയ ഹരജിയുമായി വന്നത്. കീഴ്വഴക്കം അനുസരിച്ച് സുപ്രീംകോടതി തള്ളിയ ആവശ്യത്തിൽ വീണ്ടും ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാൻ പാടില്ലാത്തതിനാൽ കേരള ഹജ്ജ് കമ്മിറ്റിയുടെ കേസിനെയും ഇൗ വിധി ബാധിക്കും. കേരള മുസ്ലിം ജമാഅത്തിന് വേണ്ടി ഹർഷാദ് വി. ഹമീദാണ് ഹരജി ഫയൽ ചെയ്തത്.
സാധാരണഗതിയിൽ ഒരേ ഗണത്തിൽപ്പെടുന്ന ഹരജി ഒരുമിച്ച് പരിഗണിക്കാറാണ് പതിവെങ്കിലും കേരള ഹജ്ജ് കമ്മിറ്റിയുടെ ഹരജി പരിഗണിക്കുന്നതിനു മുെമ്പ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന് മുമ്പാകെതന്നെ ഇൗ കേസ് വരുകയായിരുന്നു.
ഹരജി പരിഗണിച്ചയുടൻ ആവശ്യം സുപ്രീംകോടതി തള്ളുകയും ചെയ്തു. അതേസമയം, കേരള ഹജ്ജ് കമ്മിറ്റിയുടെ ഇൗ ആവശ്യം കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ കേരളത്തിലെ ഹജ്ജ് എംബാർക്കേഷൻ പോയൻറ് നെടുമ്പാശേരി വിമാനത്താവളം ആക്കിയ ഉത്തരവ് കേന്ദ്ര സർക്കാറിന് പുനഃപരിശോധിക്കാം എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.