വള്ളക്കടവ് (തിരുവനന്തപുരം): ഏഴ് വർഷത്തെ വേദന നിറഞ്ഞ ജീവിതം ഉപേക്ഷിച്ച് ഇര്‍ഫാന്‍ (12) യാത്രയായി. തിരുവനന്തപു രം കരിക്കകത്ത് 2011 ഫെബ്രുവരി 17ന് നടന്ന സ്കൂള്‍ വാന്‍ അപകടത്തില്‍ തലച്ചോറിലേറ്റ ക്ഷതത്തെതുടർന്ന് കാഴ്ചയും ചല നശക്തിയുമില്ലാത്ത അവസ്ഥയിലായിരുന്നു ഇര്ഫാന്. കരിക്കകം എന്‍.എസ്.എസ് കരയോഗത്തിന് സമീപം ഇര്‍ഫാന്‍ മന്‍സിലി ല്‍ ഷാജഹാെൻറയും സജിനിയുടെയും മകനായ ഇര്ഫാന് അപകടമുണ്ടാകുേമ്പാൾ അഞ്ച് വയസ്സായിരുന്നു. തിങ്കളാഴ്ച രാവി ലെ ഒമ്പതോടെയായിരുന്നു മരണം. വയറിൽ അണുബാധയുണ്ടായതിനെതുടർന്ന് ചികിത്സയിലായിരുന്ന ഇര്‍ഫാനെ തിങ്കളാഴ്ച നില വഷളായതിനെതുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ എത്തിെച്ചങ്കിലും മരണം സംഭവിച്ചിരുന്നു.
സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന വാന്‍ നിയന്ത്രണം തെറ്റി പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞായിരുന്നു നാടിനെ നടുക്കിയ അപകടം. ആറ് കുട്ടികളും ഒരു ആയയും മരിച്ചു. പാര്‍വതി പുത്തനാറിൽ താഴ്ന്നുപോയ ഇര്‍ഫാനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് അന്ന് പുറത്തെടുത്തത്. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും തലച്ചോറിൽ ഗുരുതര ക്ഷതമേറ്റിരുന്നു. വിദഗ്ധ ചികിത്സയുടെ ഫലമായി വീല്‍ചെയറില്‍ എടുത്തിരുത്താവുന്ന അവസ്ഥയിലെത്തി. ചികിത്സചെലവുകള്‍ സര്‍ക്കാറാണ് വഹിച്ചത്.
സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് നാട്ടുകാരും മനുഷ്യസ്നേഹികളും ചേര്‍ന്ന് വീട് െവച്ചുനല്‍കി. ‘ഇര്ഫാെൻറ വീട്’ എന്ന് നാമകരണം നടത്തുകയും ചെയ്തു. പിതാവ് ഷാജഹാന് ശിശുക്ഷേമസമിതിയില്‍ ജോലിയും സര്‍ക്കാര്‍ നല്‍കി. പേട്ട ലിറ്റില്‍ ഹാര്‍ട്ട്സ് കിൻറർ ഗാര്‍ട്ടനിലെ ആയ ബിന്ദു, വിദ്യാർഥികളായ ആഷ ബൈജു, അച്ചു എസ്.കുമാര്‍, ഉജ്ജ്വല്‍ശോഭു, ജിനാന്‍ അസിമുദ്ദീന്‍, മാളവിക, റാസിക് എന്നിവരാണ് അന്ന് മരിച്ചത്. ആയയും ഡ്രൈവറും അടക്കം 11 പേരാണ് അപകടത്തിൽപെട്ട വാഹനത്തിലുണ്ടായിരുന്നത്. രണ്ടുമാസം പ്രായമുള്ള ഇനിയയാണ് ഇര്ഫാെൻറ സഹോദരി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ വീട്ടിലെത്തെി അന്ത്യോപചാരം അര്‍പ്പിച്ചു. വൈകുന്നേരം മൂന്നോടെ പേട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.