കണ്ണൂർ: സസ്പെൻഷൻ പിൻവലിച്ച ഹൈകോടതി ഉത്തരവുണ്ടായിട്ടും രണ്ടാം ദിനവും കണ്ണൂർ സർവകലാശാലാ രജിസ്ട്രാർ ഡോ. ബാ ലചന്ദ്രൻ കീഴോത്തിന് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. രജിസ്ട്രാറെ പ്രവേശിപ്പിക്കാതിരിക്കുന്നതിെൻറ ഭാ ഗമായി വൈസ് ചാൻസലർ ബുധനാഴ്ചയും സർവകലാശാലയിൽനിന്ന് വിട്ടുനിന്നു. രാവിലെ മുതൽ വൈകീട്ട് 5.30വരെ സർവകലാശാലാ ആസ് ഥാനത്ത് സ്വന്തം ഒാഫിസിനു മുന്നിൽ കുത്തിയിരുന്ന രജിസ്ട്രാർ വീട്ടിലേക്ക് മടങ്ങി. അതിനിടെ വൈസ് ചാൻസലറുടെ ക ്യാമ്പ് ഒാഫിസിലെത്തി അദ്ദേഹത്തെ കാണാൻശ്രമിച്ച നാലു സെനറ്റ് അംഗങ്ങളെ പൊലീസ് തടഞ്ഞു.
ബുധനാഴ്ച രാവിലെ ഒമ്പതോടെ രജിസ്ട്രാർ ബാലചന്ദ്രൻ കീഴോത്ത് സർവകലാശാലാ ആസ്ഥാനത്ത് എത്തി. എന്നാൽ, ഒാഫിസ് മുറി ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള ഗ്രിൽ തുറന്ന് അദ്ദേഹത്തെ പ്രവേശിപ്പിക്കാൻ ജീവനക്കാർ തയാറായില്ല. വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ സ്ഥലെത്തത്തിയപ്പോൾ ഗ്രിൽ തുറന്നുനൽകി. ഇതോടെ തെൻറ പേരുള്ള ബോർഡ് സ്ഥാപിച്ച ഒാഫിസിന് മുന്നിലെ കസേരയിൽ ബാലചന്ദ്രൻ കീഴോത്ത് ഇരുന്നു. ഹൈകോടതി ഉത്തരവ് കൈപ്പറ്റണമെന്ന് പി.വി.സിയെ അറിയിച്ചുവെങ്കിലും വൈസ് ചാൻസലർ വരാതെ പറ്റില്ലെന്നായി.
ൈവസ് ചാൻസലർ എപ്പോൾ വരുമെന്ന ചോദ്യത്തിനും അദ്ദേഹത്തിെൻറ ഒാഫിസിൽനിന്ന് വിവരം ലഭിച്ചില്ല. ഇതേതുടർന്ന് വൈകീട്ട് നാേലാടെ സെനറ്റ് അംഗങ്ങളായ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ആർ.കെ. ബിജു, വിജയ്കുമാർ, ഇ.എസ്. ലത എന്നിവർ പയ്യാമ്പലത്തെ ക്യാമ്പ് ഒാഫിസിലെത്തി അദ്ദേഹത്തെ കാണാൻ ശ്രമിച്ചു. എന്നാൽ, ടൗൺ എസ്.െഎ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ പൊലീസ് ഇവരെ തടഞ്ഞു. ക്യാമ്പ് ഹൗസിൽ വി.സിയുടെയും പി.വി.സിയുടെയും വാഹനങ്ങൾ ഉണ്ടായിരുന്നു. സെനറ്റ് അംഗങ്ങളെ വി.സി കാണാൻ തയാറാകാതിരുന്നത് ശരിയായ നടപടിയായില്ലെന്ന് ഇവർ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ വൈസ് ചാൻസലർ ഒാഫിസിന് മുന്നിൽ നടന്ന സമരത്തിൽ പെങ്കടുത്ത ജീവനക്കാരുടെ പേരുകൾ നൽകുന്നതിൽ വീഴ്ചവരുത്തിയെന്നുകാണിച്ചാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് വി.സി ഉത്തരവിറക്കിയത്. സിൻഡിക്കേറ്റിെൻറ സമ്മർദമായിരുന്നു ഉത്തരവിന് പിന്നിൽ. നടപടിക്കെതിരെ ഹൈകോടതി കടുത്ത വിമർശനമാണുയർത്തിയത്. സിൻഡിക്കേറ്റ് താൽപര്യമനുസരിച്ച് വൈസ് ചാൻസലർമാർ പ്രവർത്തിക്കാൻ പാടില്ലെന്നും ഹൈകോടതി വിമർശിച്ചിരുന്നു. സസ്പെഷൻ നടപടി പിൻവലിച്ചതിനെ തുടർന്ന് ചൊവ്വാഴ്ചതന്നെ ബാലചന്ദ്രൻ കീഴോത്ത് സർവകലാശാലയിൽ എത്തിയിരുന്നുവെങ്കിലും ഉത്തരവ് സ്വീകരിക്കാൻ വി.സി എത്താതിരുന്നതിനാൽ മടങ്ങിയിരുന്നു. രജിസ്ട്രാറെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനെതിരെ സെനറ്റ് അംഗങ്ങൾ ചാൻസലർകൂടിയായ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.