കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി യു.ഡി.എഫിലെ പി.കെ. രാഗേഷിനെ വീണ്ടും തെരഞ്ഞടുത്തു. രാഷ്ട്രീയ വടംവലിയെ തുടർന്ന് നാലര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
രാവിലെ 11 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്. പി.കെ രാഗേഷിന് 28 വോട്ടും ഇടുതുമുന്നണി സ്ഥാനാർഥി വെള്ളോറ രാജന് 27 വോട്ടും ലഭിച്ചു. മുൻ ധാരണകളുടെ അടിസ്ഥാനത്തിൽ മേയർ സ്ഥാനം മുസ്ലിം ലീഗിന് കൈമാറും. നിലവിൽ കോൺഗ്രസിലെ സുമ ബാലകൃഷ്ണനാണ് മേയർ.
കാലാവധി അവസാനിക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് കോർപ്പറേഷൻ വീണ്ടും തെരഞ്ഞെടുപ്പിന് വേദിയായത്. ലീഗിലെ സി. സമീറായിരുന്നു ആദ്യ ഡപ്യൂട്ടി മേയർ. കോൺഗ്രസ് വിമതനായിരുന്ന പി.കെ രാഗേഷ് എൽ.ഡി.എഫിനൊപ്പം ചേർന്നതോടെയാണ് സമീറിന് സ്ഥാനം നഷ്ടമായത്. തുടർന്ന് ഇടതുപാനലിൽ രാഗേഷ് ഡെപ്യൂട്ടി മേയറായി. ഇടവേളക്കുശേഷം ഇദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങിയെത്തി.
ഇതേത്തുടർന്ന് എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിലൂടെ രാഗേഷിനെ നീക്കിയതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലീഗ് അംഗം കെ.പി.എ സലീമിെൻറ കൂറുമാറ്റമാണ് അവിശ്വാസ പ്രമേയം പാസാകാൻ ഇടയായത്. എന്നാൽ, ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ലീഗ് വോട്ട് രാഗേഷിന് തന്നെ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.