ആലപ്പുഴ: ഓഖി ദുരന്തത്തിെൻറ മുന്നറിയിപ്പ് വൈകാൻ ഇടയായതിന് ഉത്തരവാദിയായവരെ കണ്ടെത്തണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. ധീവരസഭ ആലപ്പുഴ കടപ്പുറത്ത് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമവും അവകാശ പ്രഖ്യാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിക്കലും സംഭവിക്കരുതാത്ത കാര്യമാണ് തീരദേശമേഖലയിൽ നടന്നത്.
കഷ്ടപ്പാടുകൾ നിറഞ്ഞ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ ഇതു താങ്ങാനാവാത്ത സംഭവമാണ്. ദുരന്തത്തിൽനിന്ന് മുക്തരായിട്ടില്ലാത്ത അവരുടെ ഉന്നമനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ യോജിച്ച് പരിഹാരം കാണണം. സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി പണം മുടക്കാൻ തയാറാകണം. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് സഹായം നൽകണം.
തീരമേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മുഖ്യമന്ത്രി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.