കോഴിക്കോട്: സി.പി.എമ്മിൽ ആരൊക്കെ മാവോവാദികളെന്ന് പറയേണ്ടത് അവർതന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോഴിക്കോട്ട് അറസ്റ്റിലായ രണ്ട് സി.പി.എമ്മുകാർ മാവോവാദികളാണെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവനയെപ്പറ്റി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു.എ.പി.എ കരിനിയമം തന്നെയാണ്. കോഴിക്കോട്ട് അറസ്റ്റിലായവർ നിരപരാധിയാണോയെന്ന് പൊലീസ് തീരുമാനിക്കട്ടെ. കേരള സർക്കാർ യു.എ.പി.എ പ്രയോഗിക്കാൻ പാടില്ല എന്ന നിലപാടാണ് സി.പി.ഐക്കുള്ളത്.
കേരളത്തിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന ധവളപത്രം കേന്ദ്ര സർക്കാറിെൻറ നടപടികൾ മൂലമുള്ള പ്രശ്നങ്ങൾ സൗകര്യപൂർവം വിസ്മരിക്കലാണ്. പൗരത്വ ഭേദഗതി ബിൽ രാജ്യത്ത് നടപ്പാക്കരുത് എന്നുതന്നെയാണ് നിലപാട്. ഇത് മുസ്ലിംകൾക്ക് എതിരെയുള്ളതാണ്. മതത്തിെൻറ അടിസ്ഥാനത്തിൽ രാജ്യത്തെ പൗരന്മാരെ നിശ്ചയിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല -കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.