തിരുവനന്തപുരം/ദോഹ: തങ്ങളുടെ നടപടി അസാധാരണമാണെന്ന ഉത്തമബോധ്യത്തോടെയാണ് മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്ന് സി.പി.െഎ. അത്, പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്ക് കേരള രാഷ്ട്രീയത്തെ നയിെച്ചന്നും മുഖപത്രം ‘ജനയുഗ’ത്തിെൻറ മുഖപ്രസംഗത്തിൽ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. വിട്ടുനില്‍ക്കുന്നതെന്ന വിവരം മന്ത്രി ഇ. ചന്ദ്രശേഖരന് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു.
ഹൈകോടതി വിധിയും പരാമര്‍ശങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രിസഭയിലെ നിലനില്‍പിെൻറ സാധുതയെയാണ് ചോദ്യം ചെയ്തത്. തോമസ് ചാണ്ടി മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കുന്നതുതന്നെ ജനാധിപത്യ മൂല്യങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്ന് വ്യക്തമായി. ഈ അസാധാരണ സാഹചര്യമാണ് അസാധാരണ നടപടിയിലേക്ക് സി.പി.ഐയെ നയിച്ചത്. തോമസ് ചാണ്ടിക്കെതിരായ ആരോപണം ജനങ്ങള്‍ എൽ.ഡി.എഫിൽ അര്‍പ്പിച്ച വിശ്വാസത്തിന് തെല്ലെങ്കിലും മങ്ങലേല്‍പ്പിക്കാന്‍ ഇടയാക്കിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
തോമസ് ചാണ്ടി വിഷയത്തിൽ ചട്ടലംഘനം നടത്തിയത് സി.പി.െഎ അല്ലെന്ന് കാനം രാജേന്ദ്രൻ ദോഹയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാറിനെതിരെയും ചീഫ്സെക്രട്ടറിക്കെതിരെയും ഹൈക്കോടതിയെ സമീപിച്ച് ഭരണഘടനാലംഘനം നടത്തിയ തോമസ് ചാണ്ടിയെ പട്ടുംവളയും നൽകി മന്ത്രിസഭയിൽ ഇരുത്തിയതാണ് പ്രശ്നം.
തോമസ് ചാണ്ടിയുടെ രാജിമൂലം ഇടതുമുന്നണിയുെട പ്രതിഛായയാണ് വർധിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ തോമസ് ചാണ്ടി ഹൈക്കോടതിയിൽ പോയതെന്ന് തനിക്ക് അറിയില്ലെന്നും കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.