പോത്തൻകോട് രോഗിയുമായി ഇടപഴകിയവരെ മുഴുവൻ നിരീക്ഷണത്തിലാക്കും -കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: പോത്തൻകോട് കോവിഡ് ബാധിച്ച് രോഗി മരിച്ച സംഭവത്തിൽ നടപടികളുമായി സർക്കാർ. േരാഗിയുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും നിരീക്ഷണത്തിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗിയുമായി ബന്ധപ്പെട്ട പലരേയും ഇപ്പോൾ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച അബ്ദുൽ അസീസിെൻറ ശവസംസ്കാരം പ്രോട്ടോകോൾ അനുസരിച്ച് നടത്തും. സംശയമുള്ള എല്ലാവരുടെയും സ്രവം പരിശോധിക്കും. വിവാഹം, മരണാനന്തര ചടങ്ങിന് പുറമേ പ്രൈമറി സ്കൂളിലെ പി.ടി.എ യോഗത്തിലും ബാങ്കിലെ ചിട്ടിലേലത്തിലും ഇയാൾ പങ്കെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അബ്ദുൽ അസീസിെൻറ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. ഇയാളുടെ മകൾ കെ.എസ്.ആർ.ടി.സി ബസിൽ കണ്ടക്ടറാണെന്നും ഇവരുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Kadkam palli suredren press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.