തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് റിവ്യൂ ഹരജി നൽകിയാൽ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബോർഡിന് സ്വതന്ത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. റിവ്യൂ ഹരജികൾ നൽകുന്നതിനെ സർക്കാർ എതിർത്തിട്ടില്ല. സമാധാന അന്തരീക്ഷം തിരികെ കൊണ്ടു വരാനാണ് ദേവസ്വം ബോർഡ് ആഗ്രഹിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഹരജി നൽകിയത് ആർ.എസ്.എസുമായി ബന്ധമുള്ളവരാണെന്നും ആരോപണം ദേവസ്വം മന്ത്രി ആവർത്തിച്ചു.
റിവ്യൂ ഹരജി നൽകിയാൽ ശബരിമലയിലെ സമരം നിർത്തുമോയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എം.പത്മകുമാറും ഇന്ന് ചോദിച്ചിരുന്നു. റിവ്യൂ ഹരജി സംബന്ധിച്ച് അന്തിമ തീരുമാനം നാളത്തെ ദേവസ്വം ബോർഡ് യോഗത്തിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കടകംപള്ളിയുടെ പ്രസ്താവനയും പുറത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.