തിരുവനന്തപുരം: ഷുഹൈബ് വധത്തിൽ നേരായ രീതിയിലാണ് അന്വേഷണം നടക്കുന്നതെങ്കിൽ പൊലീസ് നായ് ആദ്യം കയറിച്ചെല്ലുക മുഖ്യമന്ത്രിയുടെ ഒാഫിസിലേക്കായിരിക്കുമെന്ന് കെ. മുരളീധരൻ എം.എൽ.എ. അതിനുശേഷം എ.കെ.ജി സെൻററിലേക്കും നായ് കയറിച്ചെല്ലുമെന്നും അദ്ദേഹം പരിഹസിച്ചു. ഷുഹൈബിെൻറ യഥാർഥ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസും വൈസ് പ്രസിഡൻറ് സി.ആർ. മഹേഷും സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന നിരാഹാരസമരത്തിെൻറ മൂന്നാംദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ കണ്ണൂരിൽ ഒരിലപോലും അനങ്ങില്ല. അതുകൊണ്ടാണ് ഈ കൊലപാതകത്തിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നത്. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മക്കൾ നടത്തിയ അഴിമതി മൂടിവെക്കാനും ശ്രദ്ധ തിരിച്ചുവിടാനുമാണ് കൊലപാതകം നടത്തിയത്. കേസിലെ യഥാർഥ പ്രതികളെ പിടികൂടിയില്ലെങ്കിൽ മനസ്സമാധാനത്തോടെ നിയമസഭ സമ്മേളിക്കാൻ അനുവദിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതിനിടെ, നിരാഹാരം നാലാംദിവസത്തിലേക്ക് കടന്നു. 48 മണിക്കൂർ നിരാഹാരസമരമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
പിന്നീട് അനിശ്ചിതകാലത്തേക്ക് നിരാഹാരസമരം നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.