തിരുവനന്തപുരം: വടകരയിൽ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട കെ. മുരളീധരന് വിജയം അനായാസമെന്ന് കെ.പി.സി.സി അധ്യ ക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏറ്റവും മികച്ച സ്ഥാനാർഥിയാണ് മുരളീധരനെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ. മുരള ീധരൻ മത്സരിച്ചാൽ വടകരയിൽ കടുത്ത പോരാട്ടം നടത്തി കോൺഗ്രസിന് വിജയിക്കാൻ സാധിക്കും. അവിടെ ഏത് സ്ഥാനാർഥിയെ നിർത്തിയാലും ജയിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മുരളീധരനാണെങ്കിൽ അനായാസേന അത് സാധ്യമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വടകര നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ വികാരം അക്രമ രാഷ്ട്രീയത്തിന് വിരുദ്ധമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. രാഷ്ട്രീയ-മത-ജാതി ചിന്തകൾക്ക് അതീതമായി ജനങ്ങൾ ഒറ്റക്കെട്ടായി അക്രമ രാഷ്ട്രീയത്തിെൻറ പ്രതീകമായ ഒരാളെ ലോക സഭയിലേക്ക് അയക്കാൻ പാടില്ലെന്ന നിലപാടിലാണ്. സമാധാനം ആഗ്രഹിക്കുന്ന അക്രമ രാഷ്ട്രീയം വെറുക്കുന്ന ധാരാളം കമ്യൂണിസ്റ്റ് അനുഭാവികളായിട്ടുള്ള ആളുകൾ ആ നിയോജക മണ്ഡലത്തിലുണ്ട്. ജയരാജൻ അവിടെ സ്ഥാനാർഥിയാകുന്നത് അവരിൽ വിദ്വേഷമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കമ്യൂണിസ്റ്റ്കാരായ നിരവധി ആളുകൾ എന്നെ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇൗ കാര്യങ്ങളെല്ലാം എനിക്ക് ബോധ്യപ്പെട്ടത്. വടകര മണ്ഡലത്തിെൻറ നാഡീമിടിപ്പുകൾ ആരെക്കാളും നന്നായി അറിയുന്നയാളാണ് ഞാൻ. അവിടെ മത്സരിക്കുന്ന ഏത് സ്ഥാനാർഥിയെയും വിജയിപ്പിക്കാൻ എനിക്ക് സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. -മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.