കോഴിക്കോട്: പാലത്തായി പീഡനക്കേസിൽ ബി.ജെ.പി നേതാവും അധ്യാപകനുമായ പ്രതിക്ക് ജാമ്യം കിട്ടാനായി ക്രൈംബ്രാഞ്ച് കുറ്റപത്രം വളച്ചൊടിച്ചതായി കെ. മുരളീധരൻ എം.പി ആരോപിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാൽ, പൊലീസ് അനാവശ്യമായി അറസ്റ്റ് വൈകിപ്പിച്ചു. കടുത്ത പ്രതിഷേധത്തെ തുടർന്ന് അറസ്റ്റ് ചെയ്തെങ്കിലും പോക്സോ ചുമത്തിയില്ല. കുട്ടിയെ ഉപദ്രവിച്ചു എന്ന നിസ്സാര വകുപ്പാണ് ചേർത്തത്.
തുടക്കം മുതൽ കേസ് തേയ്ച്ചുമായ്ച്ച് കളയാൻ സി.പി.എമ്മിെൻറ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. ഇത് ബി.െജ.പി-സി.പി.എം ബാന്ധവത്തിെൻറ തുടക്കമാണെന്ന് സംശയിക്കണം. പ്രതിയെ അനുകൂലിച്ചാണ് പൊലീസ് സംസാരിച്ചത്. പിഞ്ചുകുഞ്ഞിനെ പിച്ചിചീന്തിയ സംഭവമുണ്ടായിട്ടും ഇത്ര ലാഘവേത്താടെ കേസ് അന്വേഷിച്ചതിെൻറ ഉത്തരവാദികൾ സംസ്ഥാന സർക്കാറും കേരള പൊലീസുമാണ്.
ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പഞ്ഞത്. എന്നാൽ, പ്രതിക്ക് ജാമ്യം കിട്ടിയിട്ട് ഇനി എന്ത് നടപടി സ്വീകരിക്കാനാണെന്ന് എം.പി ചോദിച്ചു. പ്രതിയുടെ സ്വരത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്നത്.
പൊലീസിനെ തോന്നിയപോലെ കയറൂരി വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വകുപ്പുകൾക്ക് കീഴിലുണ്ടാകുന്ന എല്ലാ െതറ്റുകൾക്കും വകുപ്പിന് മാത്രമാണ് കുറ്റം. മുഖ്യമന്ത്രിക്ക് ക്ലീൻചീറ്റ് നൽകുകയാണ്. ആഭ്യന്തര വകുപ്പിനും സ്ഥലം എം.എൽ.എക്കുമെല്ലാം ഇതിൽ ഉത്തരവാദിത്വമുണ്ട്. ക്രൈംബ്രാഞ്ച് നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതാണോ ക്രൈംബ്രാഞ്ചിെൻറ നടപടിയെന്നും മുരളീധരൻ ചോദിച്ചു.
സ്ഥലം എം.എൽ.എയും മന്ത്രിയുമായ ശൈലജ ടീച്ചർക്ക് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. നിയോജക മണ്ഡലത്തിൽ നടക്കുന്ന ഒരു കാര്യവും മന്ത്രി അറിയുന്നില്ല എന്നതാണ് അവസ്ഥ. കുഞ്ഞിനെ രക്ഷിക്കാൻ കഴിയാത്ത മന്ത്രി സാമൂഹിക നീതി വകുപ്പ് ഒഴിയാനുള്ള ധാർമിക ബാധ്യത കാണിക്കണം. പാലത്തായി സ്കൂളിൽനിന്ന് കുട്ടികൾ പേടിച്ചിട്ട് ടി.സി വാങ്ങിപ്പോവുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.