അമ്പലങ്ങളിലെ ആർ.എസ്.എസ് വാഴ്ചക്കെതിരെ കോൺഗ്രസ് നേതാവിെൻറ മകൾ രംഗത്ത്

ചെങ്ങന്നൂർ: അമ്പലങ്ങളിലെ ആർ.എസ്.എസ് അധിനിവേശത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവിെൻറ മകളുടെ ഫേസ്ബുക ്ക് പോസ്റ്റ് വൈറലാകുന്നു. മുതിർന്ന കോൺഗ്രസ് നേതാവും ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർ ഥിയുമായിരുന്ന ഡി. വിജയകുമാറിെൻറ മകൾ ജ്യോതി രാധിക വിജയകുമാറിെൻറ പോസ്റ്റാണ് ചർച്ചയാകുന്നത്. തിരുവോണ ദിവസം അമ്പലത്തിൽ പ്രാർഥിക്കാനെത്തിയപ്പോൾ പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകരിൽനിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് േജ്യാതി തുറന്നെഴുതിയത്. ഇതിനകം പതിനായിരങ്ങളാണ് പോസ്റ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തിയത്.

തിരുവോണനാളിൽ തൃപ്പുലിയൂർ മഹാക്ഷേത്ര ദർശനത്തിനാണ് ജ്യോതിയും വിജയകുമാറും എത്തിയത്. കാർ പാർക്ക് ചെയ്ത വിഷയത്തിൽ അവിടെയുണ്ടായിരുന്ന പ്രദേശവാസികൾ തന്നോട് വളരെ മോശമായി പെരുമാറുകയായിരുെന്നന്ന് ജ്യോതി പറയുന്നു. എന്നുമുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർ.എസ്.എസിെൻറ സ്വകാര്യ സ്വത്തായത് എന്ന ചോദ്യത്തോടെ ആരംഭിക്കുന്ന പോസ്റ്റിൽ ക്ഷേത്രങ്ങൾ നിങ്ങളുടെ സ്വകാര്യസ്വത്തല്ലെന്ന് ആർ.എസ്.എസ് പ്രവർത്തകരോട് ജ്യോതി പറയുന്നു.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾെപ്പടെയുള്ള ദേശീയനേതാക്കളുടെ പ്രസംഗ പരിഭാഷകയായി പേരെടുത്തിട്ടുള്ള ജ്യോതിയുടെ അചഞ്ചല നിലപാടുകളും ആർ.എസ്.എസ്-സംഘ്പരിവാർ സംഘടനകളുടെ അമർഷത്തിന് കാരണമാണെന്ന് പിതാവ് വിജയകുമാർ പറയുന്നു. തിരുവനന്തപുരം ജില്ല കോടതിയിൽ അഭിഭാഷകയും സിവിൽ സർവിസ് പരിശീലനകേന്ദ്രത്തിൽ സോഷ്യോളജി ഫാക്കൽറ്റിയായും പ്രവർത്തിക്കുകയാണ് ജ്യോതി.

Full View
Tags:    
News Summary - jyothi vijayakumar against RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.