പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചങ്ങനാശ്ശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു. ബുധനാഴ്ച ഉച്ചക്കുശേഷമാണ് പാലാ സബ് ജയിലിലെത്തി ബിഷപ്പിനെ കണ്ടത്. 10 മിനിറ്റിനുശേഷം പുറത്തിറങ്ങിയ അദ്ദേഹം, ജയിലില്‍ സന്ദര്‍ശനം നടത്തുന്നത് തെൻറ പതിവുകളിലൊന്നാണെന്നും അത്തരത്തിലുള്ള സന്ദര്‍ശനമാണിതെന്നും പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവാളിയാണോയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും പെരുന്തോട്ടം പറഞ്ഞു.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാര്‍ മാത്യു അറയ്ക്കൽ, സഹായ മെത്രാന്‍ ജോസ് പുളിക്കൽ, മലങ്കര കത്തോലിക്ക സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയസ് എന്നിവര്‍ ജയിലിലെത്തിയിരുന്നു.
ബിഷപ്പിനെ ആദ്യം പിന്തുണച്ചത് ചങ്ങനാശ്ശേരി അതിരൂപതയായിരുന്നു. അതിരൂപത സഹായമെത്രാൻ തോമസ് തറയിൽ േഫസ്ബൂക്കിലുടെ ഫ്രാേങ്കാ മുളയ്ക്കലിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ബിഷപ്പിനെ പരോക്ഷമായി പിന്തുണക്കുന്ന സർക്കുലറും രൂപതയുടെ കീഴിലെ പള്ളികളിൽ വായിച്ചിരുന്നു.
ബിഷപ് ഫ്രാങ്കോയുടെ ‘ഫീസ്റ്റ്’ ദിനവും കൂടിയായിരുന്നു ബുധനാഴ്ച. ജലന്ധര്‍ രൂപത മധ്യസ്ഥെൻറ തിരുനാളും ഫ്രാങ്കോയുടെ ഫീസ്റ്റ് ദിനവും പ്രമാണിച്ച് രൂപതയിൽ മുൻവർഷങ്ങളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇത്തവണ കാര്യമായ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് വിവരം.
രാവിലെ ജോസ് കെ. മാണി എം.പിയും ജയിലില്‍ ബിഷപ്പിനെ സന്ദര്‍ശിച്ചു. ജയില്‍വാസം അനുഭവിക്കുന്ന സഭ മുന്‍ മേലധ്യക്ഷന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്ന് ജോസ് കെ. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.