കോട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരായ പീഡനക്കേസിൽ പരാതിക്കാരിക്കൊപ്പം പ്രവർത്തിച്ചിരുന്ന ആറ് കന്യാസ്ത്രീകളുടെ മൊഴിയെടുത്തു. ഫ്രാേങ്കാ മുളക്കൽ തനിക്ക് അയച്ച അശ്ലീല സന്ദേശങ്ങൾ അന്ന് ജലന്ധറിൽ ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീകൾ കണ്ടിരുന്നതായി പരാതിക്കാരി മൊഴി നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ് ജലന്ധറിലുള്ള അന്വേഷണസംഘം ഇവരുടെ മൊഴി ശേഖരിച്ചത്. പരാതിക്കാരിയായ കന്യാസ്ത്രീ പ്രവർത്തിക്കുന്ന മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിെൻറ നേതൃതലങ്ങളിൽ പ്രവർത്തിക്കുന്നവരെയും അന്വേഷണസംഘം കണ്ടു. കന്യാസ്ത്രീക്കെതിരെ സഭതലത്തിൽ നടത്തിയ അേന്വഷണ റിപ്പോർട്ടുകളും ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.