തിരുവനന്തപുരം: അവതാരികയും മോഡലുമായ ജാഗീ ജോണിെൻറ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമെന്ന് പോലീസ്. തലക്ഷേറ്റ ക്ഷതമാണ് മരണകാരണം.
സ്വയം വീണാലും ആരെങ്കിലും തള്ളിയിട്ടാലും ഇങ്ങനെ സംഭവിക്കാമെന്നും എന്നാൽ മരണത്തില്‍ ദുരൂഹതയുള്ളതായി പ്രാഥമികാന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി. കുഴഞ്ഞോ മറ്റോ നിലത്തു വീണപ്പോള്‍ തലക്ക് പരിക്കേൽക്കുകയാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂയെന്ന നിലപാടിലാണ് പൊലീസ്.
ആരോഗ്യ സംരക്ഷണ-പാചക വീഡിയോകളിലൂടെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയയായ ജാഗീ ജോണിനെ തിങ്കളാഴ്ച വൈകീട്ടാണ് തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടിലെ അടുക്കളിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി അമ്മ ഗ്രേസ് ജോണിനൊപ്പമാണ് ജാഗീ താമസിച്ചിരുന്നത്.
ഞായറാഴ്ച കൊച്ചിയിലുള്ള സുഹൃത്തിനോടാണ് അവസാനാമായി ഫോണില്‍ സംസാരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഫോണില്‍ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്ത് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയില്‍ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.