തിരുവനന്തപുരം: െഎ.എസ്.ആർ.ഒയിലെ ചില പ്രമുഖരെ കൂടി ചാരക്കേസിൽ പ്രതിചേർക്കാൻ നീക്കമുണ്ടായെന്ന് മുൻ ബഹിരാകാശ ശാസ്ത്രജ്ഞനും കേസിൽ ആരോപണവിധേയനുമായ ഡി. ശശികുമാരൻ. തനിക്കറിയാവുന്ന സത്യം ജുഡീഷ്യൽ കമീഷനെ അറിയിക്കും. അന്വേഷണം മൂന്ന് ഉദ്യോഗസ്ഥരിൽ ഒതുങ്ങുമെന്ന് കരുതുന്നില്ല. ആ സാഹചര്യത്തിൽ, ആരോപണ വിധേയരായ െഎ.ബി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെക്കുറിച്ചും അന്വേഷണം വരില്ലേെയന്നും അദ്ദേഹം ‘മാധ്യമ’ ത്തോട് പറഞ്ഞു.
മറിയം റഷീദയും ഫൗസിയ ഹസനും നിരപരാധികൾതന്നെയാണ്. രാജ്യം അവരോട് മാപ്പ് പറയണം. രണ്ടര മൂന്നു വർഷം ജയിലിൽ കിടത്തി പീഡിപ്പിച്ച ശേഷം കുറ്റക്കാരല്ലെന്ന് കണ്ടല്ലേ അവരെ വെറുതെ വിട്ടത്. നഷ്ടപരിഹാരം നൽകുകയാണെങ്കിൽ അവർക്കാണ് ഏറ്റവുമധികം നഷ്ടപരിഹാരം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജുഡീഷ്യൽ കമീഷൻ അന്വേഷണത്തിലൂടെ വ്യക്തികളാണോ സ്ഥാപനങ്ങളാണോ ഇതിനു പിന്നിലെന്ന് വ്യക്തമാകെട്ട. സി.െഎ.എ ഉൾപ്പെടെയുള്ള ഏജൻസികളുടെ ഇടപെടൽ പറയുന്നുണ്ട്. കെ. കരുണാകരനെ മാറ്റാൻ കെട്ടിച്ചമച്ചതാണ് ചാരക്കേസ് എന്ന് കരുതുന്നില്ല. നിയമത്തിലെ അജ്ഞത ഉൾപ്പെടെ കാര്യങ്ങൾ കേസിെൻറ തുടക്കത്തിന് കാരണമായി.
റഷ്യയിൽനിന്ന് ക്രയോജനിക് സാേങ്കതികവിദ്യ ലഭ്യമാക്കുന്നതിന് സഹിച്ച ബുദ്ധിമുട്ട് അന്ന് െഎ.എസ്.ആർ.ഒയുടെ ക്രയോജനിക് ടെക്നോളജി ഡിവിഷെൻറ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശശികുമാരൻ ഒാർക്കുന്നു. അഭിമാനിയായ മലയാളിയാണ് താൻ. ആര് സഹായം അഭ്യർഥിച്ചാലും ആകുന്നത് ചെയ്തുകൊടുക്കാറുണ്ട്.
ചാരക്കേസ് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി. വീട് ആക്രമിക്കപ്പെട്ടു. മാധ്യമങ്ങളിൽനിന്ന് നീതി കിട്ടിയില്ല. സത്യം എന്നെങ്കിലും തെളിയുമെന്ന വിശ്വാസമുണ്ടായിരുന്നു, അതു സംഭവിച്ചു. അന്വേഷണ ഏജൻസിയുടെയോ ചില വ്യക്തികളുടേയോ തെറ്റിന് പൊതുജനങ്ങളുടെ നികുതിപ്പണം എടുത്ത് നഷ്ടപരിഹാരം നൽകുന്നതിനോട് യോജിപ്പില്ല. ഉത്തരവാദികളിൽനിന്നുവേണം ആ പണം ലഭ്യമാക്കാൻ. തനിക്ക് നഷ്ടപരിഹാരം സ്വീകരിക്കേണ്ട സാഹചര്യമുണ്ടായാൽ തുക പ്രധാനമന്ത്രിയുടേയോ മുഖ്യമന്ത്രിയുടേയോ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.