തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് കൂടി കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന് വഴിയൊരുങ്ങിയാലും മെറിറ്റ് അട്ടിമറിക്കാനു ള്ള മാനേജ്മെൻറുകളുടെ ശ്രമം ലക്ഷ്യം കാണില്ല. പൂർണമായും നീറ്റ് റാങ്ക് പ്രകാരമുള്ള മ െറിറ്റ് പാലിച്ചുള്ള പ്രവേശനത്തിനാണ് സുപ്രീംകോടതിയുടെയും മെഡിക്കൽ കൗൺസിലിെൻറ യും അനുമതിയുള്ളത്.
കോടതി നിർദേശപ്രകാരം ഇതര സംസ്ഥാന വിദ്യാർഥികൾക്ക് അേപ ക്ഷിക്കാൻ തിങ്കളാഴ്ച മുതൽ പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റ് തുറക്കും. ഇതര സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് പ്രവേശനത്തിന് വഴിതുറന്ന് സംസ്ഥാന സർക്കാറിനെ സമ്മർദത്തിലാക്കൽ മാത്രമാണ് സ്വാശ്രയ മാനേജ്മെൻറുകളുടെ ലക്ഷ്യം. ഇതുവഴി കമ്യൂണിറ്റി േക്വാട്ടയിലെ സീറ്റുകളിൽ സ്വന്തം ഇഷ്ടപ്രകാരം പ്രവേശനാധികാരം ഉറപ്പാക്കാനാവും.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രത്യേക ക്വോട്ട കോടതി നിർദേശിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കൊപ്പം ഇവരെയും മെറിറ്റ് അടിസ്ഥാനത്തിൽ പരിഗണിക്കേണ്ടിവരും.
ഇവർക്ക് പ്രത്യേക ക്വോട്ട അനുവദിക്കാത്തിടത്തോളം കാലം പ്രവേശനത്തിെൻറ പൂർണ നിയന്ത്രണം സംസ്ഥാന സർക്കാറിെൻറ കൈയിൽ തന്നെയായിരിക്കും. എന്നാൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്ക് വിദ്യാർഥികൾ എത്തിയാൽ അത് കേരളത്തിലെ വിദ്യാർഥികളുടെ പ്രവേശനസാധ്യതയെ ബാധിക്കും.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഏകീകൃത ഫീസിൽ കുറവുള്ളതിനാൽ വിദ്യാർഥികൾ വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
സംസ്ഥാനത്തെ അര ഡസനോളം സ്വാശ്രയ മെഡിക്കൽ കോളജുകളെങ്കിലും നിലവാരം പുലർത്തുന്നവയാണ്. മെറിറ്റിൽ ഇൗ കോളജുകൾ ഇതര സംസ്ഥാന വിദ്യാർഥികൾ തെരഞ്ഞെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിെൻറ പേരിൽ സ്വാശ്രയ മാനേജ്മെൻറുകൾക്ക് വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് സർക്കാർ.
ചുരുങ്ങിയത് പത്ത് ശതമാനം സീറ്റിലെങ്കിലും സ്വന്തം ഇഷ്ടപ്രകാരം ഫീസ് വാങ്ങി പ്രവേശനം നടത്താനുള്ള വഴിയാണ് മാനേജ്മെൻറുകൾ തേടുന്നത്. ഇതരസംസ്ഥാനക്കാർക്ക് പ്രേത്യക ക്വോട്ട അനുവദിക്കണമെന്ന ആവശ്യവും ഇവർ കോടതിയിൽ ഉന്നയിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.