ഉദുമ: കേന്ദ്ര ഇൻറലിജൻസ് ഇൻസ്പെക്ടറെ കാസർകോട് ബേക്കലിന് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം ഗോവിന്ദമുട്ടം പോസ്റ്റ് ഓഫിസ് പരിധിയിലെ റിജോ ആഗ്നേയൽ ഫ്രാൻസിസ് (36) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11.40 ഓടെയാണ് നിർത്തിയിട്ട കാറിനുള്ളിൽ ഇദ്ദേഹത്തെ നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കൽ െപാലീസ് റിജോയെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കാഞ്ഞങ്ങാട് ഭാഗത്തുനിന്നും കാസർകോട്ടേക്ക് പോകുന്ന സ്ഥിതിയിൽ ഇൻഡിക്കേറ്റർ ഇട്ട് നിർത്തിയ നിലയിലായിരുന്നു കാറെന്ന് നാട്ടുകാർ പറഞ്ഞു. എൽ.ജെ. ഫ്രാൻസിസിെൻറയും ലൈല റാണി കൊച്ചുറാണിയുടെയും മകനാണ്. ഭാര്യ: ആർ. ലക്ഷ്മി. മകൾ: നികിത റിജോ (കാസർകോട് കേന്ദ്രീയ വിദ്യാലയ വിദ്യാർഥിനി). സഹോദരി: റിജ ആൻമേരി.
വിവരമറിഞ്ഞ് ജില്ല പൊലീസ് മേധാവി അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഉദുമയിലെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് മേൽനോട്ടം വഹിച്ചു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.