കണ്ണൂർ: രണ്ടാം മോദിഭരണത്തിന് കീഴിൽ രാജ്യത്തെ സാഹചര്യം അതിഗുരുതരമാണെന്ന് ഐ.എൻ .എൽ അഖിലേന്ത്യാ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ. കണ്ണൂരിൽ ഐ.എൻ.എൽ സംസ്ഥാന കൗൺസി ൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിെൻറ നിലനിൽപുതന്നെ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. സുപ്രീംകോടതിയിലെ ജഡ്ജിമാർതന്നെ ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽവന്ന് തുറന്നുപറയേണ്ടിവന്നു. ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ആയതിനാലാണ് കശ്മീരിെന മോദി വെട്ടിമുറിച്ചത്. കശ്മീരിലെ ചിലർ വിഘടനവാദം ഉന്നയിക്കുന്നുണ്ടാകാം.
പേക്ഷ, ഭൂരിപക്ഷം കശ്മീരികളും ഇന്ത്യയെ സ്നേഹിക്കുന്നവരാണ്. കശ്മീരികളെ തോക്കിൻമുനയിൽ നിർത്തി മുന്നോട്ടുപോകാനാവില്ല. ആർ.എസ്.എസിെൻറ ആശയമാണ് മോദിസർക്കാർ നടപ്പാക്കുന്നത്. ഇന്ത്യയുടെ സാമ്പത്തികതളർച്ച പരിഹരിക്കാനുള്ള പദ്ധതികളൊന്നും അവരുടെ പക്കലില്ല. ഇന്ത്യയിലെ മുഖ്യധാരാമാധ്യമങ്ങളൊന്നും ചോദ്യംചെയ്യുന്നില്ല എന്നത് അപമാനകരമാണ്. കോർപേററ്റുകളെ ഉപയോഗിച്ച് മാധ്യമസ്വാതന്ത്ര്യത്തിെൻറ കഴുത്തുഞെരിക്കുകയാണ് മോദിസർക്കാർ. കേരളത്തിലുള്ളവർ ഭാഗ്യവാന്മാരാണ്. കാരണം, ഇവിടെ ഭരിക്കുന്നത് ജനാധിപത്യ-മതേതരമൂല്യങ്ങൾക്ക് വിലകൽപിക്കുന്ന സർക്കാറാണ്.
രാജ്യത്ത് ജനാധിപത്യത്തിെൻറ സംരക്ഷണത്തിനുള്ള പോരാട്ടത്തിനുള്ള സമയമായിരിക്കുന്നുവെന്നും മുഹമ്മദ് സുലൈമാൻ പറഞ്ഞു. ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി.എ. വഹാബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.