മലപ്പുറം: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയെ പ്രതിസന്ധിയിലാക്കി മലപ്പുറത്ത് പ്രവർത്തക കൺവെൻഷൻ. മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ ഒരു വിഭാഗം പ്രവ ർത്തകർ ശനിയാഴ്ച നടത്തിയ കൺെവൻഷൻ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തതോെടയാണ് പാർട്ടിയിലെ വിഭാഗീയത കൂടുതൽ പുറത്തുവന്നത്.
ദേ ശീയ നേതൃത്വത്തിെൻറ തീരുമാനം ലംഘിച്ചാണ് കൺവെൻഷനിൽ അബ്ദുൽ വഹാബ് പങ്കെടുത്തതെന്നാണ് വിവരം. നിലവിലെ മലപ്പുറം ജില്ല കമ്മിറ്റി നേതൃത്വത്തിെൻറ ആഭിമുഖ്യത്തിലായിരുന്നില്ല പരിപാടി. ജില്ല കമ്മിറ്റിയുടെ എതിർപക്ഷമായിരുന്നു സംഘാടകർ.
21ന് കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കൗൺസിലിനു മുന്നോടിയായി കരുത്ത് തെളിയിക്കുന്നതിെൻറ ഭാഗമായാണ് കൈവൻഷനെന്നാണ് സൂചന. ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിലർ കെ.പി. ഇസ്മായിലിനെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കിയതിനു ശേഷമാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
ഇതിനെതിരെ സംസ്ഥാന പ്രസിഡൻറ് തന്നെ രംഗത്തുവന്നതോടെ ഭിന്നത രൂക്ഷമായിരുന്നു. സംസ്ഥാന സെക്രട്ടറിമാരായ നാസർകോയ തങ്ങൾ, എം.എം. സുലൈമാൻ, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ എച്ച്. മുഹമ്മദലി, സി.എച്ച്. മുസ്തഫ എന്നിവരും കൺവെൻഷനിൽ പങ്കെടുത്തു. 73 ജില്ല കൗൺസിലർമാരിൽ 43 പേരും അഞ്ച് ജില്ല ഭാരവാഹികളും പങ്കെടുത്തെന്നാണ് സംഘാടകരുടെ അവകാശവാദം.
അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിെൻറ മുന്നോടിയായി ജില്ലയിലെ സംഘടന പ്രവർത്തനം കാര്യക്ഷമമാക്കാനാണ് പരിപാടിയെന്നാണ് സംഘാടകർ അറിയിച്ചത്.
അതേസമയം, പാർട്ടി വിരുദ്ധ താൽപര്യത്തോടെ സംഘടിപ്പിച്ച പരിപാടിയായിരുന്നെന്ന് ഐ.എൻ.എൽ. ജില്ല പ്രസിഡൻറ് അൻവർ സാദത്ത് പറഞ്ഞു.
കമ്മിറ്റിയുെട അറിവോെടയല്ല കൺെവൻഷൻ നടന്നത്. പാർട്ടിയെ പിളർത്തുകയെന്നതാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.