പ്രതി അനന്തു
കിഴക്കമ്പലം: ചേലക്കുളത്തത് ഉപേക്ഷിക്കപ്പെട്ട സ്കൂട്ടറിെൻറ സീറ്റിനടിയില്‍ ഒരുകിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഇടുക്കി കുഞ്ചിത്തണ്ണി ചെങ്കുളം ഭാഗത്ത് പാറയില്‍ വീട്ടില്‍ അനന്തുവാണ് (20) അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്കൂട്ടറില്‍ കഞ്ചാവുമായി വരുമ്പോള്‍ െപാലീസ് ജീപ്പ് കണ്ട് ഭയന്ന് പ്രതി ആഞ്ഞിലിച്ചുവട് ഭാഗെത്ത പോക്കറ്റ് റോഡില്‍ സ്കൂട്ടര്‍ ഒളിപ്പിച്ചുവെച്ചശേഷം കൂട്ടുകാരനെ വിളിച്ചുവരുത്തി കടന്നുകളയുകയായിരുന്നു. സ്ഥലത്തെത്തിയ െപാലീസ് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിനടിയിലെ അറയില്‍ പ്ലാസ്റ്റിക് കവറില്‍ കിലോ കഞ്ചാവ് കണ്ടെത്തിയത്.
പ്രതി മുളന്തുരുത്തി ഭാഗത്ത് സഹോദരിയോടൊപ്പം താമസിച്ചുവരുകയായിരുന്നു. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ബിജുമോെൻറ നേതൃത്വത്തിെല സംഘമാണ് പ്രതിയെ അറസ്റ്റ്് ചെയ്തത്. എറണാകുളത്ത് കൂള്‍ബാറില്‍ ജോലി ചെയ്തുവരുന്ന പ്രതി കൂടുതല്‍ പണമുണ്ടാക്കുന്നതിനാണ് കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞത്. പരിസരപ്രദേശങ്ങളിലും മുളന്തുരുത്തിയിലും ഉള്ള ചെറുപ്പക്കാരാണ് സ്ഥിരമായി കഞ്ചാവ് വാങ്ങിയിരുന്നത്.
അന്വേഷണസംഘത്തില്‍ ഇന്‍സ്പെക്ടര്‍ വി.ടി. ഷാജന്, എസ്.ഐ എബി ജോര്‍ജ്, സീനിയര്‍ സിവില്‍ െപാലീസ് ഓഫിസര്‍ അബ്ദുല്‍ മനാഫ്, അനസ്, ഹോംഗാര്‍ഡ് ജോയ് എന്നിവരും ജില്ല നാര്‍കോട്ടിക് സ്ക്വാഡ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.