പൊൻകുന്നം: വേറിട്ട വഴിയിലാണ് പൊൻകുന്നം സലഫി മസ്ജിദ് ഇമാം കോയിപ്പള്ളി തകടിപ്പുറത്ത് ടി.എ. ഷിഹാബുദ്ദീൻ. പള്ളിയിലെത്തിയാൽ ഇമാമിെൻറ കടമകൾ. അവിടുന്നിറങ്ങിയാൽ ജീവിത പ്രാരബ്ധങ്ങളോട് പൊരുതാൻ ആശാരിപ്പണി, ഒപ്പം സംഘടന പ്രവർത്തനവും സേവനങ്ങളും. അഞ്ചുവർഷമായി സലഫി മസ്ജിദിൽ ഇമാമായ ഷിഹാബുദ്ദീൻ കാൽനൂറ്റാണ്ടായി ആശാരിപ്പണിയിലാണ്. നിരവധി വീടുകളുടെ നിർമാണത്തിൽ കൈമുദ്ര പതിഞ്ഞു. ഫർണിച്ചർ നിർമാണവുമുണ്ട്.
ഐ.എസ്.എം ജില്ല സെക്രട്ടറി കൂടിയായ ഷിഹാബുദ്ദീൻ പെരുന്നാളിെൻറ ഭാഗമായി മേഖലയിലെ മുസ്ലിം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിലും മുൻപന്തിയിലായിരുന്നു. മാതാവ് ഐഷാമ്മയും ഭാര്യ ഷീജയും മക്കളായ അമീന, ഇൽഫ, ഫായീസ് എന്നിവർ അടങ്ങുന്ന കുടുംബം കഴിയുന്നത് ഷിഹാബുദ്ദീെൻറ ആശാരിപ്പണിയിൽനിന്നുള്ള വരുമാനം കൊണ്ടുമാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.