കട്ടപ്പന: ഇടുക്കി വലിയതോവാളയിൽ ഞായറാഴ്ച രാത്രി 11 മണിയോടെ ഒപ്പം താമസിച്ച അന്തർ സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടിയത് അതീവ സാഹസികമായി.
കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട ഝാർഖണ്ഡ് ഗോഡ ജില്ലയിലെ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കി (30) എന്നയാളെ സമീപത്തെ ഏലക്കാട്ടിൽ വെച്ചാണ് അർധ രാത്രിയോടെ പൊലീസ് കീഴ്പ്പെടുത്തിയത്.
പിടികൂടാൻ ചെന്ന പൊലീസ് സംഘത്തിന് നേരെ സഞ്ജയ് ബാസ്കി കത്തി വീശി ഭീകരത സൃഷ്ടിച്ചു. ഏറെ നേരത്തേ പരിശ്രമത്തിനൊടുവിൽ പൊലീസ് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ ഡിവൈ.എസ്.പി എൻ.സി രാജ്‌മോഹൻ ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലയിൽ കലാശിച്ചത്. ഝാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഷുക്ക് ലാലിൻെറ ഭാര്യ വാസന്തിയുടെ തലക്ക് വെട്ടേറ്റു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.