തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിന്റേതാണെന്നും മുഖ്യന്ത്രിയോ മറ്റ് മന്ത്രിമാരോ സ്വജനപക്ഷപാതം നടത്തിയെന്ന് എങ്ങനെ കണക്കാക്കാൻ കഴിയുമെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. അതിന്‍റെ പേരിൽ മുഖ്യമന്ത്രിയെ മാത്രം എങ്ങനെ ക്രൂശിക്കാൻ കഴിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചട്ടം മറികടന്ന് സർക്കാർ വേണ്ടപ്പെട്ടവർക്ക് നൽകിയെന്ന കേസിലാണ് ലോകായുക്ത പരാമർശം. കേസിന്‍റെ തുടർവാദം മാർച്ച് മൂന്നിന് വീണ്ടും പരിഗണിക്കും.
ആരോപണം തെളിയിക്കാൻ തക്കതായ രേഖകളോ, കോടതി ഉത്തരവുകളോ ഉണ്ടോയെന്ന് കേസ് പരിഗണിക്കവെ ലോകായുക്ത ആരാഞ്ഞു. മന്ത്രിസഭ യോഗത്തിൽ എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും 2017 ഒക്ടോബർ നാലിന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടെ, അപകടത്തിൽ മരിച്ച പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും 2018 ജനുവരി 24ന് ചെങ്ങന്നൂർ മുൻ എം.എൽ.എ എ. രാമചന്ദ്രന്‍റെയും കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വഴിവിട്ടു നൽകിയതാണ് ഹരജിയിൽ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.