കൊച്ചി: ‘റോഡീക്കൂടെ വണ്ടിപോവുമ്പോ ബൂംന്ന് പറഞ്ഞാ പൊടി പാറണത്. ആ പൊടി മൊത്തം നമ്മുടെ വീ ട്ടിലേക്ക് വന്നടിയുന്നു. കൊച്ചുങ്ങൾക്കൊന്നും തീരെ സുഖമില്ല. വീട് ഒരു വട്ടം വൃത്തിയാക ്കും, ഒരു മണിക്കൂർ കഴിയുമ്പോ വീണ്ടും പഴയ പോലെ. സംസാരിക്കാൻ വായ തുറക്കാൻ പറ്റില്ല, പൊടി ക യറും. ഭക്ഷണം കഴിക്കാൻ വായ തുറന്നാലും പൊടി കയറും.’ മരടിൽ ശനിയാഴ്ച തകർത്ത ഹോളിഫെയ്ത ്ത് ഫ്ലാറ്റിനടുത്തുള്ള താമസക്കാരുടെ ദുരിത ജീവിതത്തിെൻറ നേർക്കാഴ്ചയാണീ വീട്ടമ്മമ ാരുടെ വാക്കുകൾ. മരട് നഗരസഭ ചെയർപേഴ്സൻ ടി.എച്ച്. നദീറയുടെ കാബിനിൽ ഉപരോധവുമായെത്തിയപ്പോഴും അവർക്ക് ആവർത്തിക്കാനുള്ളത് ഇൗ പ്രശ്നങ്ങൾ തന്നെ.
ഫ്ലാറ്റ് പൊളിക്കലിെൻറ ബാക്കിപത്രമെന്നോണം കോൺക്രീറ്റ് കൂമ്പാരമായ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആൽഫ സെറീൻ, ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് എന്നിവയുടെ പരിസരങ്ങളിലെല്ലാം പൊടി സംഹാരതാണ്ഡവമാടുകയാണ്. പരിസരവാസികൾ പൊടിശല്യത്താൽ ശ്വാസം മുട്ടലും വീർപ്പുമുട്ടലും കാരണം ദുരിതത്തിലുമായി. ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത് ഹോളിഫെയ്ത്ത് പരിസരവാസികളാണ്. ഫ്ലാറ്റിെൻറ മുൻവശത്തുകൂടി കടന്നുപോകുന്ന പ്രധാന റോഡായ തേവര-കുണ്ടന്നൂർ റോഡിലൂടെ വാഹനങ്ങൾ ഇരമ്പിപോകുമ്പോൾ പൊടിശല്യം അതി രൂക്ഷമാണ്. ഇതേതുടർന്നാണ് ഹോളിഫെയ്ത്തിെൻറ അടുത്തുള്ള വീട്ടമ്മമാരുൾെപ്പടെ നിരവധി പേർ തിങ്കളാഴ്ച രാവിലെ 9.30ന് പ്രതിഷേധവുമായി നഗരസഭ ഓഫിസിലെത്തി ചെയർപേഴ്സനെ ഉപരോധിച്ചത്.
തുടർന്ന് നഗരസഭ, ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ച് വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിലിെൻറ നേതൃത്വത്തിൽ ഹോളിഫെയ്ത്തിനടുത്തുള്ള വീടുകൾക്കുമേൽ പമ്പു ചെയ്തു. എന്നാൽ, ഇതുെകാണ്ട് നാട്ടുകാർ തൃപ്തരായില്ല. ഇതോടെ ചെയർപേഴ്സൻ, അവശിഷ്ടങ്ങൾ വേർതിരിക്കാൻ കരാറെടുത്തിരിക്കുന്ന വിജയ സ്റ്റീൽസ് പ്രതിനിധികളെ വിളിച്ചുവരുത്തുകയും കോൺക്രീറ്റ് കൂന നനക്കാമെന്ന് ഇവർ ഉറപ്പുനൽകുകയുമായിരുന്നു. പൊടിശല്യത്തിൽനിന്ന് മോചനം കിട്ടും വരെ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പു നൽകി. ഇതേ തുടർന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
ഇതിനിടെ സബ് കലക്ടർ സ്നേഹിൽ കുമാർ സിങും നഗരസഭ ഓഫിസിലെത്തി. ഇന്നൊരു ദിവസം ക്ഷമിക്കണമെന്നും ചൊവ്വാഴ്ച എല്ലാം പരിഹരിക്കാമെന്നും അദ്ദേഹവും ഉറപ്പു നൽകി. കായലിനോട് ചേർന്ന ഭാഗമായതിനാൽ കാറ്റ് പൊടി ശല്ല്യം രൂക്ഷമാക്കുകയാണ്. ഞായറാഴ്ചയും ഹോളിഫെയ്ത്ത് പരിസരവാസികൾ ചെയർപേഴ്സെൻറ വാഹനം തടഞ്ഞ് ചീത്തവിളിയും പ്രതിഷേധവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.