1.???? ???????? ??????? ?????, 2.???? ???? ?????? ??????

മക്കൾക്ക് കുഞ്ഞൻ ജീപ്പും ബുള്ളറ്റും പണിതു നൽകി അച്ഛൻ 

തൊടുപുഴ: വ്യത്യസ്തമായ ഒരുസമ്മാനം തേടിയാണ് അരുൺ ടോയ്ഷോപ്പുകൾ കയറിയിറങ്ങിയത്. മകെൻറ വരാനിരിക്കുന്ന ഒന്നാം പിറന്നാളിന് സമ്മാനിക്കാൻ. ഇഷ്ടമായ ഒരു കളിവാഹനത്തിന് വില ചോദിച്ചപ്പോൾ രൂപ 14,000. മനസിനൊത്തതായില്ലെന്ന് മാത്രമല്ല വിലയും കൂടുതൽ. സ്വന്തമായി ഒരു കളിപ്പാട്ടം, അതും ഒറിജിനൽ ആയാലെന്തെന്നതായി അപ്പോൾ, അരുണിൽ ഒളിച്ചിരുന്ന എൻജിനീയറുടെ ചിന്ത. അടുത്ത ദിവസം മുതൽ അതിനായി ശ്രമം. മൂന്നുമാസത്തെ പരിശ്രമത്തിനൊടുവിൽ അച്ഛൻ പിഞ്ചുമകന് സമ്മാനിച്ചത് ഒറിജിനലിനെ വെല്ലുന്ന ഒരു കുഞ്ഞൻ  ജീപ്പ്.  മൂന്നര വർഷങ്ങൾക്ക് ശേഷം ഇന്ന് അരുണിെൻറ രണ്ട് മക്കളുടെ തൊടിയിലെ സഞ്ചാരം ഇൗ ജീപ്പിലാണ്. ജീപ്പ് മാത്രമല്ല മക്കൾക്ക് വീട്ടിലൂടെയും പരിസരങ്ങളിലുടെയും ഒാടിക്കാൻ ബുള്ളറ്റിെൻറ മാതൃകയില്‍ നിര്‍മിച്ച ഒരു ബൈക്കും സജ്ജമായിക്കഴിഞ്ഞു. ഒരു ബാറ്ററി, അൽപം പ്ലൈവുഡ്, പിന്നെ കുറച്ച് അലുമിനിയവും ഇത്രയൊക്കെ മതി അരുണ്‍കുമാറിന് ഒരു വണ്ടി നിര്‍മിക്കാന്‍. 

ടോയ് േഷാപ്പിലെ വില കണ്ട് ഞെട്ടിയ അരുൺ ആദ്യം ഒരു 12 വാള്‍ട്ട് ഡി.സി മോട്ടോര്‍ ഓണ്‍ലൈനില്‍ വാങ്ങി. അലുമിനിയം ഷീറ്റ് വളച്ച് ഒരു ജീപ്പിെൻറ ബോഡി തയാറാക്കി. കുട്ടികളുടെ സൈക്കിളിെൻറ ടയറില്‍ റബര്‍ ഷീറ്റ് പിടിപ്പിച്ച് ഗ്രിപ്പ് വരുത്തി ബലവത്താക്കി. കളിപ്പാട്ടം എന്ന നിലയില്‍ നിര്‍മിച്ച ജീപ്പ് കുട്ടികളുടെ പ്രിയ വാഹനമായി മാറുകയായിരുന്നു. അരുണിെൻറ മക്കൾ ഇരുവരും സ്ഥിരം കറക്കം ഈ ജീപ്പിലാണ്. ബുള്ളറ്റിനുപയോഗിക്കുന്ന ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗിയര്‍ സിസ്റ്റം, ആക്സിലേറ്റര്‍, ഹെഡ്ലൈറ്റ്, പാര്‍ക്കിങ് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, സ്റ്റെപ്പിനി ടയര്‍, പിന്നില്‍ തുറക്കാന്‍ സാധിക്കുന്ന സ്പ്രിങ് ഉപയോഗിച്ച് നിര്‍മിച്ച ഡോര്‍, എന്തിനേറെ റിവേഴ്സ് ഗിയര്‍ വരെ ഉണ്ട് ഈ ജീപ്പിന്. ഇനി യാത്രയില്‍ പാട്ട് കേള്‍ക്കണമെന്നുണ്ടോ അതിനുമുണ്ട് സൗകര്യങ്ങള്‍. മെമ്മറി കാര്‍ഡ് ഘടിപ്പിക്കാവുന്ന മ്യൂസിക് സിസ്റ്റവും മൊബൈല്‍ ചാര്‍ജര്‍ സൗകര്യവും വാഹനത്തിലുണ്ട്. 25 കിലോഗ്രാമാണ് ജീപ്പിെൻറ ഭാരം. 50 കിലോയോളം തൂക്കം വലിച്ചുകൊണ്ട് കുതിക്കാനും ഈ വാഹനത്തിന് സാധിക്കും. പെട്രോളും ഡീസലുമില്ലാതെ ബാറ്ററിയില്‍ ഓടുന്ന ഈ ജീപ്പിെൻറ വിദഗ്ദ്ധരായ ഡ്രൈവര്‍മാരായി കഴിഞ്ഞു അരുണ്‍കുമാറിെൻറ മക്കള്‍.

അരുൺ നിർമിച്ച ജീപ്പ്
 


അത്ഭുതപ്പെടുത്തുന്ന മറ്റൊരു നിര്‍മിതി ഒരു ബൈക്കാണ്. ബുള്ളറ്റിെൻറ മാതൃകയില്‍ നിര്‍മിച്ച ഈ ബൈക്ക് കുട്ടികള്‍ക്ക് ഉപയോഗിക്കാനായതുകൊണ്ട് മാത്രം പിറകില്‍ മൂന്ന് ടയറുകളും ഉള്‍പ്പെടുത്തി. ബൈക്കിെൻറ എല്ല സവിശേഷതകളും കൂറ്റൻ ബൈക്കിനുണ്ട്. 12 വാള്‍ട്ട് ബാറ്ററി, ഹെഡ്ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, ഓയില്‍ ക്യാന്‍ ഉപയോഗിച്ച് പെട്രോള്‍ ടാങ്ക്, പൈപ്പ് വളച്ചെടുത്ത് രൂപപ്പെടുത്തിയ സൈലന്‍സര്‍ എന്നിങ്ങനെ നീളുന്നു പ്രത്യേകതകള്‍. സാധാരണ ബൈക്കിനില്ലാത്ത റിവേഴ്സ് ഗിയറും ഈ വാഹനത്തില്‍ അരുണ്‍ ഒരുക്കിയിട്ടുണ്ട്.

തൊടുപുഴ സ്വദേശിയായ അരുൺ ചെറുപ്പം മുതല്‍ ശാസ്ത്ര വിഷയങ്ങളില്‍ അതീവ തൽപരനായിരുന്നു. ഇപ്പോള്‍ പുതുച്ചേരിയില്‍ നഴ്സാണ്. ആതുര സേവന രംഗത്താണ് ജോലിയെങ്കിലും തെൻറ ഉള്ളിലെ പ്രതിഭയെ കുട്ടികളുടെ സന്തോഷത്തിനായി ഉപയോഗപ്പെടുത്താന്‍ ഈ ചെറുപ്പക്കാരന്‍ സമയം കണ്ടെത്തുന്നു. സ്വയം നിര്‍മിച്ച വാഹനങ്ങള്‍ക്ക് നല്‍കിയ നമ്പറുകളിലുമുണ്ട് പ്രത്യേകത. തെൻറ പ്രിയ താരമായ മോഹന്‍ലാലിെൻറ വാഹനങ്ങളുടെ നമ്പറുകളാണ് നിര്‍മിച്ച ജീപ്പിനും ബൈക്കിനും നല്‍കിയിരിക്കുന്നത്. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും ഉള്ളിലെ എൻജിനീയറെ തേച്ചുമിനുക്കിയെടുക്കാന്‍ ഈ യുവാവിന് കഴിയുന്നു. മാത്രമല്ല കടകളിൽ നിന്ന് വാങ്ങി മക്കൾക്ക് നൽകുന്നതിലും നിർവൃതി സ്വന്തം അധ്വാനത്തിലൂടെ കുട്ടികൾക്ക് നൽകുേമ്പാഴാണ് ലഭിക്കുന്നതെന്നാണ് അരുൺ പറയുന്നത്.

Tags:    
News Summary - homemade bike and jeep for childrens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.