കൊച്ചി: രാഷ്ട്രീയ നിരോധനമുള്ള കോളജിലെ വിദ്യാർഥി സംഘട്ടനങ്ങളുടെ ആധിക്യംമൂലം കോ ളജിന് തൊട്ടുപുറത്ത് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ച് കാമ്പസിൽ സമാധാനാന്തരീക്ഷം ഉ റപ്പാക്കണമെന്ന് ഹൈകോടതി. വിദ്യാർഥി സംഘട്ടനങ്ങൾ പതിവായതിനെത്തുടർന്ന് കുറ്റിപ് പുറം എം.ഇ.എസ് എൻജിനീയറിങ് കോളജുമായി ബന്ധപ്പെട്ടാണ് പ്രത്യേക പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാൻ മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ നിര്‍ദേശം നല്‍കിയത്. സമാധാനം ഉറപ്പാക്കാന്‍ പ്രിന്‍സിപ്പലിെൻറ അനുവാദമില്ലാതെയും പൊലീസിന് കാമ്പസില്‍ കയറാനും കോടതി അനുമതി നൽകി.
ഈ കോളജിലെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയതിന് ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 59 കേസാണ്. സംഘങ്ങളായി തിരിഞ്ഞ് വിദ്യാര്‍ഥികള്‍ സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യം ഭയപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. കോളജിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നിശ്ചിത സമയങ്ങളില്‍ ലഭിക്കുന്നുണ്ടെന്ന് പൊലീസ് മേധാവി ഉറപ്പാക്കണം. വീടുകളില്‍നിന്ന് നേരിട്ട് വരുന്നവരല്ലാത്ത വിദ്യാര്‍ഥികളെല്ലാം ഹോസ്റ്റലില്‍ താമസിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിക്കാന്‍ പ്രിന്‍സിപ്പലിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
2019 മാര്‍ച്ച് 20ന് വൈകീട്ട് രണ്ട് വിദ്യാര്‍ഥികളെ ആക്രമിച്ച് പരിക്കേല്പിച്ചെന്ന കേസിലെ പ്രതികളും വിദ്യാര്‍ഥികളുമായ അബ്ദുല്‍ ബാസിത്ത്, നഹാല്‍ റഷീദ്, ഹരികൃഷ്ണന്, കെ.കെ. മുഹമ്മദ് ഫയാസ്, ബാസില്‍, വൈശാഖ്, മുഹമ്മദ് അസ്ലം, ആദില്‍ റഫീഖ്, മുജ്ബല് മരക്കാര്‍ എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹരജിയാണ് കോടതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.