നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ഹരജിയിൽ ഹൈകോടതി കേന്ദ്രസർക്കാറിന്‍റെ നിലപാട് തേടി

കൊച്ചി: അഫ്ഗാനിസ്താനിലെ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് മാതാവ് തിരുവനന്തപുരം സ്വദേശിനി കെ. ബിന്ദു നൽകിയ ഹരജിയിൽ ഹൈകോടതി കേന്ദ്രസർക്കാറിെൻറ നിലപാട് തേടി. നേരേത്ത ഹേബിയസ് കോർപസ് ഹരജി നൽകിയെങ്കിലും വിദേശത്ത് ജയിലിൽ കഴിയുന്നവരെ തിരിച്ച് നാട്ടിലെത്തിക്കാൻ ഹേബിയസ് ഹരജിയല്ല നൽകേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് അത് പിൻവലിച്ച് പുതിയ ഹരജി സമർപ്പിക്കുകയായിരുന്നു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് ഈ ഹരജി പരിഗണിച്ചത്. കേന്ദ്ര സർക്കാർ നിലപാട് തേടിയ കോടതി ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.

2016ലാണ് ഭീകരസംഘടനയായ ഐ.എസ്.ഐ.എസിൽ ചേരാൻ ഭർത്താവ് പാലക്കാട് സ്വദേശി ബെക്‌‌സണിെൻറ പ്രേരണക്ക് വിധേയമായി നിമിഷ ഫാത്തിമ നാടുവിട്ടതെന്നാണ് ഹരജിയിൽ പറയുന്നത്. പിന്നീട് അഫ്ഗാൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ബെക്സൺ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. നിമിഷയടക്കമുള്ള ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചയക്കാൻ അഫ്ഗാൻ സർക്കാർ തയാറായെങ്കിലും രാജ്യസുരക്ഷ കണക്കിലെടുത്ത് തിരിച്ചുകൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ തയാറല്ലാത്ത സാഹചര്യത്തിൽ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ബിന്ദുവിെൻറ ഹരജി.

Tags:    
News Summary - High Court sought the Central Government's position on the petition seeking the return of Nimisha Fatima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.