കൊച്ചി: 2005ലെ കേരള ടാക്സ് ഓൺ പേപ്പർ ലോട്ടറീസ് ആക്ട് പ്രകാരം സിക്കിം ലോട്ടറി വിൽപനയുമായി ബന്ധപ്പെട്ട് ഈടാക്കിയ നികുതി തുക മുഴുവൻ മടക്കിനൽകാൻ കേരള സർക്കാർ ബാധ്യസ്ഥമെന്ന് ൈഹകോടതി.
ഭരണഘടനാവിരുദ്ധമായതിനാൽ നിയമം റദ്ദാക്കി പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം. നൽകിയ നികുതിയുടെ കണക്കും രേഖകളും സമർപ്പിക്കുന്നപക്ഷം അർഹത വിലയിരുത്തി സിക്കിം സർക്കാറിനോ പ്രമോട്ടർക്കോ പണം തിരികെ നൽകണമെന്ന് ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ജസ്റ്റിസ് അബ്ദുൽ റഹീം വിരമിക്കുന്ന ദിവസം പുറപ്പെടുവിച്ച വിധിയാണ് പുറത്തുവന്നത്. നിയമം ചോദ്യം ചെയ്ത് നൽകിയ ഹരജി തള്ളിയ 2007ലെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിക്കിം സംസ്ഥാന സർക്കാറും സിക്കിം ലോട്ടറിയുെട കേരളത്തിലെ പ്രമോട്ടറായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമ ജോൺ കെന്നഡിയും നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ലോട്ടറി നടത്തിപ്പിന് അനുമതി നൽകുന്ന നിയമനിർമാണാധികാരം പാർലമെൻറിനാണെന്നും നികുതി ചുമത്താനുള്ള നിയമനിർമാണം സംസ്ഥാന സർക്കാറിന് സാധ്യമല്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
ചൂതാട്ടവുമായി ബന്ധപ്പെട്ട് നിയമമുണ്ടാക്കാനുള്ള അധികാരം ഉപയോഗിച്ചാണ് നിയമ നിർമാണമെന്നായിരുന്നു സംസ്ഥാന സർക്കാറിെൻറ വാദം. ലോട്ടറി അച്ചടി മുതൽ നറുക്കെടുപ്പുവരെ ചൂതാട്ടത്തിെൻറ ഭാഗമാണെന്ന് വിലയിരുത്തിയും കേരളത്തിലും സിക്കിം ലോട്ടറി ടിക്കറ്റ് വിൽപക്കുന്നത് പരിഗണിച്ചുമാണ് നിയമത്തിനെതിരായ ഹരജി സിംഗിൾ ബെഞ്ച് തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.